آداب السفر وأحكامه

آداب السفر وأحكامه

യാത്രയുടെ മര്യാദകളും വിധിവിലക്കുകളും الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين.

Language: lang_ml
Prepared by: വൈജ്ഞാനിക വിഭാഗം, അൽമുഹ്തവൽ ഇസ്‌ലാമീ
Version: 3.0
Translations 50
Akan Amharic Assamese Azerbaijani +46
Attachments 7
PDF
Audio
Video
+3

യാത്രയുടെ മര്യാദകളും വിധിവിലക്കുകളും الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين.

أما بعد:

യാത്രയുടെ മര്യാദകളും വിധികളും വിവരിക്കുന്ന സംക്ഷിപ്തമായ ഒരു ലഘുലേഖയാണിത്. യാത്രക്കാരൻ അറിഞ്ഞിരിക്കേണ്ട മിക്ക കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.

ഈ ഉദ്യമം അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റാനും, മുസ്‌ലിംകൾക്ക് ഇത് ഉപകാരപ്രമദായി നിശ്ചയിക്കാനും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

വൈജ്ഞാനിക വിഭാഗം, അൽമുഹ്തവൽ ഇസ്‌ലാമീ

ഒന്ന്: യാത്രയുടെ മര്യാദകൾ.

ഹജ്ജിനോ അല്ലെങ്കിൽ മറ്റ് ആരാധനകൾക്കോ ​​വേണ്ടി യാത്ര ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

2- ഇസ്തിഖാറത്തും കൂടിയാലോചനയും: യാത്രയുടെ സമയം, യാത്രയിൽ ഉപയോഗിക്കുന്ന വാഹനം, സഹയാത്രികർ, പോകേണ്ട വഴികൾ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഇസ്തിഖാറത്ത് (അല്ലാഹുവിനോട് നന്മയുടെ വഴിതേടി കൊണ്ടുള്ള നിസ്കാരവും പ്രാർത്ഥനയും) നിർവ്വഹിക്കുക. അതോടൊപ്പം പരിചയസമ്പന്നരായ ആളുകളോട് കൂടിയാലോചിക്കുക. ഹജ്ജും ഉംറയും നല്ല കാര്യങ്ങളാണെന്നതിൽ സംശയമില്ല; (അത് നല്ലതാണോ എന്ന കാര്യം കൂടിയാലോചിക്കേണ്ടതില്ല). നബി -ﷺ- യുടെ ഹദീഥുകളിൽ വന്ന പ്രകാരം, രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം ഹദീഥിൽ വന്ന പ്രാർത്ഥന നിർവ്വഹിക്കുക എന്നതാണ് ഇസ്തിഖാറയുടെ രീതി.

2- ഉദ്ദേശ്യശുദ്ധി (ഇഖ്‌ലാസ്): ഹജ്ജ്, ഉംറ എന്നിവ ചെയ്യുന്നവർ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും മാത്രമായിരിക്കണം ലക്ഷ്യമാക്കേണ്ടത്. ഭൗതിക നേട്ടങ്ങളോ, പ്രശസ്തിയോ, സ്ഥാനപ്പേരുകളോ ആഗ്രഹിക്കുന്നതിൽ നിന്ന് അവർ വിട്ടുനിൽക്കണം. അവ കർമ്മങ്ങളെ നിഷ്ഫലമാക്കുകയും നിൻ്റെ പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാതിരിക്കാനും കാരണമാവും. അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യൻ ഏകആരാധ്യനായ അല്ലാഹു മാത്രമാണെന്ന് എനിക്ക് സന്ദേശം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." (കഹ്ഫ്: 110) ഖുദ്സിയ്യായ ഒരു ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി (സ) അറിയിക്കുന്നു: "പങ്കുചേർക്കപ്പെടുക എന്നതിൽ നിന്ന് ഏറ്റവും ധന്യതയുള്ളവൻ ഞാനാകുന്നു. ആരെങ്കിലും ഒരു കർമ്മം പ്രവർത്തിക്കുകയും, അതിൽ എന്നോടൊപ്പം മറ്റൊരാളെ പങ്കുചേർക്കുകയും ചെയ്താൽ ഞാൻ അവനെയും അവന്റെ പങ്കുചേർക്കലിനെയും (ശിർക്കിനെയും) ഉപേക്ഷിച്ചിരിക്കുന്നു." [1] [1] മുസ്‌ലിം: 2985.

3- മതവിധികൾ പഠിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറയുടെയും ഹജ്ജിന്റെയും യാത്രയുടെയും വിധികളെക്കുറിച്ച് കൃത്യമായി പഠിക്കുക. നിർബന്ധവും വാജിബുമായ കാര്യങ്ങൾ ഉപേക്ഷിച്ചു പോവുകയോ നിഷിദ്ധവും ഹറാമുമായ കാര്യങ്ങൾ പ്രവർത്തിച്ചു പോവുകയോ ചെയ്യാതിരിക്കാൻ ഇത് സഹായിക്കും. നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് ദീനിൽ അഗവാഗം നൽകുന്നതാണ്." [2] [2] ബുഖാരി: 3116, മുസ്‌ലിം: 100.

4- ഹലാലായ സമ്പത്ത്: ഹജ്ജിനും ഉംറയ്ക്കും പോകുന്നവർ അതിനായി ഉപയോഗിക്കുന്ന പണം ഹലാലായിരിക്കണം. . കാരണം അല്ലാഹു പരമപരിശുദ്ധനാണ്, പരിശുദ്ധമായതേ അവൻ സ്വീകരിക്കുകയുള്ളൂ. ഹറാമായ പണം പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കാൻ കാരണമാകും.

5- പശ്ചാത്താപം (തൗബ): എല്ലാ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും ആത്മാർത്ഥമായി പശ്ചാത്തപിക്കുക. മറ്റുള്ളവരുടെ അവകാശങ്ങൾ, അത് അഭിമാനമോ സമ്പത്തോ മറ്റെന്തെങ്കിലുമോ ആകട്ടെ, തിരികെ നൽകുകയോ അവരോട് പൊരുത്തപ്പെടീക്കുകയോ ചെയ്യുക.

6- വസിയ്യത്ത് (ഇഷ്ടദാനം) എഴുതുക: യാത്ര ചെയ്യുന്നവർ വസിയ്യത്ത് എഴുതിവെക്കുന്നത് നല്ലതാണ്. തനിക്ക് ലഭിക്കാനുള്ളതും നൽകാനുള്ളതുമായ കാര്യങ്ങൾ അതിൽ ഉൾപ്പെടുത്തണം. നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിമായ വ്യക്തിക്ക് വസിയ്യത്ത് ചെയ്യാൻ എന്തെങ്കിലുമുണ്ടെങ്കിൽ, തന്റെ വസിയ്യത്ത് എഴുതിവെക്കാതെ രണ്ട് രാത്രികൾ പോലും കഴിയാൻ പാടില്ല." [3] വസ്വിയ്യത്തിന് സാക്ഷികളെ വെക്കുകയും, കടങ്ങൾ വീട്ടുകയും, ഏൽപ്പിച്ചുകിട്ടിയ സൂക്ഷിപ്പുമുതലുകൾ ഉടമകൾക്ക് തിരികെ നൽകുകയോ അല്ലെങ്കിൽ അത് കൈവശം വെക്കാൻ അനുവാദം വാങ്ങുകയോ ചെയ്യുകയും വേണം. [3] ബുഖാരി: 2738, മുസ്‌ലിം: 1627.

7- നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക: യാത്രയിൽ നല്ല കൂട്ടുകാരെ, പ്രത്യേകിച്ച് മതവിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത് യാത്രയിലും ഹജ്ജിൻ്റെയും ഉംറയുടെയും കർമ്മങ്ങളിലും തെറ്റുകൾ സംഭവിക്കാതിരിക്കാനും അല്ലാഹുവിന്റെ സഹായം ലഭിക്കാനും കാരണമാകുന്നതാണ്. നബി -ﷺ- പറഞ്ഞു: "ഒരു വ്യക്തി തന്റെ കൂട്ടുകാരന്റെ മതത്തിലായിരിക്കും. അതിനാൽ നിങ്ങളോരോരുത്തരും ആരെയാണ് കൂട്ടുകാരനാക്കുന്നതെന്ന് നോക്കിക്കൊള്ളട്ടെ." [4] നബി -ﷺ- വീണ്ടും പറഞ്ഞു: "വിശ്വാസിയല്ലാത്തവനെ കൂട്ടുകാരനാക്കരുത്; ധർമ്മനിഷ്ഠയുള്ള മുത്തഖിയല്ലാതെ നിന്റെ ഭക്ഷണം കഴിക്കരുത്." [5] [4] അബൂദാവൂദ്: 4833. [5] അബൂദാവൂദ് (4832), തിർമിദി (2395).

8- യാത്ര ചോദിക്കുക: കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവരോട് യാത്ര ചോദിക്കുന്നത് സുന്നത്താണ്. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും യാത്ര പോകാനുദ്ദേശിക്കുന്നുവെങ്കിൽ താൻ വിട്ടുപോകുന്നവരോട് അവൻ ഇപ്രകാരം പറയട്ടെ: 'നിങ്ങളെ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു, അവൻ തന്റെയടുക്കൽ ഏൽപ്പിക്കപ്പെട്ടവ പാഴാക്കുകയില്ല'." [6] നബി -ﷺ- തന്റെ സ്വഹാബികൾ യാത്ര പോകുമ്പോൾ അവരോട് ഇപ്രകാരം പറയാറുണ്ടായിരുന്നു: "നിന്റെ ദീനും, വിശ്വസ്തതയും, കർമ്മങ്ങളുടെ അവസാനവും ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു." [7] യാത്രക്കാരിൽ പെട്ട ഒരാൾ നബി -ﷺ- യോട് ഉപദേശം ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു നിനക്ക് തഖ്‌വ വിഭവമായി നൽകട്ടെ; നിൻ്റെ തിന്മകൾ അവൻ നിനക്ക് പൊറുത്തു നൽകട്ടെ; നീ എവിടെയാണെങ്കിലും നന്മ നിനക്ക് എളുപ്പമാക്കി തരട്ടെ." [8] യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്ന ഒരാൾ നബി (സ) യുടെ അടുത്ത് വന്നു കൊണ്ട് തനിക്ക് വസ്വിയ്യത്ത് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കാനും, എല്ലാ ഉയരമുള്ള സ്ഥലങ്ങളിലും തക്ബീർ ചൊല്ലാനും ഞാൻ നിന്നെ ഉപദേശിക്കുന്നു." അവൻ പോയപ്പോൾ നബി -ﷺ- പ്രാർത്ഥിച്ചു: "അല്ലാഹുവേ, അവന് നീ ഭൂമിയെ ചുരുട്ടിക്കൊടുക്കുകയും യാത്ര എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യേണമേ." [9] [6] തബറാനി: 823. [7] അഹ്മദ്: 4524. [8] തിർമിദി: 3444. [9] അഹ്മദ്: 9724.

9- നിഷിദ്ധമായവ ഒഴിവാക്കുക: യാത്രയിൽ മണികളോ, സംഗീത ഉപകരണങ്ങളോ, നായയെയോ കൂടെക്കൂട്ടരുത്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം, നബി -ﷺ- പറഞ്ഞു: "നായയോ മണിനാദമോ ഉള്ള സംഘത്തോടൊപ്പം മലക്കുകൾ അനുഗമിക്കില്ല." [മുസ്‌ലിം: 2113]. [10] മുസ്‌ലിം: 2113.

10- ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളെ യാത്രയിൽ കൂടെക്കൂട്ടുക. ആയിഷ -رَضِيَ اللَّهُ عَنْهَ- പറയുന്നു: "നബി -ﷺ- യാത്ര പോകാനുദ്ദേശിച്ചാൽ ഭാര്യമാർക്കിടയിൽ നറുക്കെടുക്കുകയും, ആർക്കാണോ നറുക്ക് വീഴുന്നത് അവരെ കൂടെക്കൂട്ടുകയും ചെയ്യുമായിരുന്നു." [11] [11] ബുഖാരി: 2593, മുസ്‌ലിം: 2770.

11- സാധ്യമെങ്കിൽ വ്യാഴാഴ്ച പകലിന്റെ ആദ്യ സമയത്ത് യാത്ര പുറപ്പെടുന്നത് ഉത്തമമാണ്. കഅ്ബ് ബിൻ മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "നബി -ﷺ- വളരെ അപൂർവ്വമായേ വ്യാഴാഴ്ചയല്ലാതെ യാത്ര പോകാറുണ്ടായിരുന്നുള്ളൂ." [12] [12] ബുഖാരി: 2949.

12- വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ: യാത്രയ്ക്കും മറ്റാവശ്യങ്ങൾക്കും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുക: "അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. അല്ലാഹുവേ, ഞാൻ വഴിപിഴച്ചു പോകുന്നതിൽ നിന്നും, അല്ലെങ്കിൽ വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും, ഇടറിപ്പോകുന്നതിൽ നിന്നും, അല്ലെങ്കിൽ എനിക്ക് ഇടർച്ച വരുത്തുന്നതിൽ നിന്നും, ഞാൻ അക്രമം ചെയ്യുന്നതിൽ നിന്നും, എന്നോട് അക്രമം ചെയ്യപ്പെടുന്നതിൽ നിന്നും, ഞാൻ വിവരക്കേട് ചെയ്യുന്നതിൽ നിന്നും, എന്നോട് വിവരക്കേട് കാണിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു." [13] അബൂദാവൂദ്: 5094.

13- യാത്രയുടെ വേളയിലെ പ്രാർത്ഥന: വാഹനത്തിൽ -അത് മൃഗപ്പുറത്തോ വാഹനത്തിലോ വിമാനത്തിലോ മറ്റേതെങ്കിലും വാഹങ്ങളിലോ ആയാലും- അതിൽ കയറിയാലുള്ള പ്രാർത്ഥന ചൊല്ലുക. "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ഞങ്ങൾക്ക് ഇതിനെ (വാഹനത്തെ) കീഴ്പ്പെടുത്തിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്ക് ഇതിനെ വരുതിയിലാക്കാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുന്നവരാണ്. [സുഖ്റുഫ്: 14] അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ നന്മയും ഭയഭക്തിയും, നീ ഇഷ്ടപ്പെടുന്ന കർമ്മങ്ങളും നിന്നോട് ഞങ്ങൾ ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങൾക്ക് എളുപ്പമാക്കുകയും, ഇതിന്റെ ദൂരം ഞങ്ങൾക്ക് ചുരുക്കിത്തരുകയും ചെയ്യേണമേ. അല്ലാഹുവേ, നീയാണ് യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പകരക്കാരനും. അല്ലാഹുവേ, യാത്രയിലെ പ്രയാസങ്ങളിൽ [14] നിന്നും, മോശമായ കാഴ്ചകളിൽ [15] നിന്നും, സമ്പത്തിലും കുടുംബത്തിലും തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന മോശം പര്യവസാനത്തിൽ [16] നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു." [14] യാത്രയിലെ പ്രയാസം: യാത്രയിലെ ബുദ്ധിമുട്ടുകളും കഠിനതകളും ആണ് ഉദ്ദേശ്യം. [അൽഇഫ്സാഹ്: 4/284] [15] മോശമായ കാഴ്ച്ച: മോശമായ രൂപങ്ങളും ദുഖത്താലുണ്ടാകുന്ന വേദനയും. [അൽഇഫ്സാഹ്: 4/284] [16] മോശം പര്യവസാനം: യാത്ര കഴിഞ്ഞുള്ള മടക്കം. [ഇഫ്സ്വാഹ്: 4/284] [17] അഹ്മദ്: 6374.

14- ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക: കൂട്ടില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. നബി -ﷺ- പറഞ്ഞു: "ഒറ്റയ്ക്കുള്ള യാത്രയിലെ ദോഷങ്ങളെക്കുറിച്ച് ജനങ്ങൾക്കറിയാമായിരുന്നെങ്കിൽ, ഒരാളും രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമായിരുന്നില്ല." [18] [18] ബുഖാരി: 2998.

15- നേതാവിനെ നിശ്ചയിക്കുക: യാത്ര ചെയ്യുമ്പോൾ കൂട്ടത്തിലുള്ള ഒരാളെ നേതാവായി നിശ്ചയിക്കുക. ഇത് അവരുടെ സംഘത്തെ കൂട്ടിപ്പിടിച്ചു നിർത്താനും, അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനും അവരുടെ ലക്ഷ്യം പൂർത്തീകരിക്കുന്നത് എളുപ്പമാകാനും സഹായിക്കും. നബി (സ) പറഞ്ഞു: "മൂന്നു പേർ ഒരു യാത്ര പുറപ്പെട്ടാൽ അവരിലൊരാളെ തങ്ങളുടെ നേതാവായി അവർ നിശ്ചയിക്കട്ടെ." [19] [19] അബൂദാവൂദ്: 2608.

16- അല്ലാഹു നിർബന്ധമാക്കിയ ആരാധനകൾ നിർവ്വഹിക്കാനും, നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവൻ അതീവ ശ്രദ്ധ പുലർത്തണം. അതോടൊപ്പം ഉത്തമ സ്വഭാവഗുണങ്ങൾ യാത്രയിൽ പുലർത്തുകയും വേണം. സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും, അറിവ് തേടുന്നവർക്കും അത് ആവശ്യമുള്ളവർക്കും നിൻ്റെ പക്കലുള്ള അറിവ് പകർന്നുനൽകുകയും വേണം. തൻ്റെ സമ്പത്തിൽ ഉദാരത കാണിക്കുകയും, സ്വന്തം ആവശ്യങ്ങൾക്കും തൻ്റെ സഹോദരങ്ങളുടെ ഗുണത്തിനും അവരുടെ ആവശ്യങ്ങൾക്കും വേണ്ടി അത് ചെലവഴിക്കുകയും വേണം.

17- യാത്രയിൽ ചെലവിനുള്ള പണവും ആവശ്യസാധനങ്ങളും അധികമായി കരുതൽ നല്ലതാണ്. കാരണം, ചിലപ്പോൾ യാത്രയിൽ അവന് അപ്രതീക്ഷിതമായി ചില ആവശ്യങ്ങൾ വരികയോ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് സാഹചര്യങ്ങൾ മാറിമറിയുകയോ ചെയ്തേക്കാം.

18- യാത്രയിൽ പ്രസന്നവദനനും ശുദ്ധമനസ്സുമുള്ളവനായിരിക്കണം. സഹയാത്രികർക്ക് സന്തോഷം പകരാൻ അവൻ അതീവ ശ്രദ്ധ കാണിക്കണം. എങ്കിലേ അവൻ അവർക്ക് ഇണങ്ങിയവനും പ്രിയപ്പെട്ടവനുമായിത്തീരുകയുള്ളൂ.

19- സഹയാത്രികരിൽ നിന്നുണ്ടാകുന്ന പരുഷമായ പെരുമാറ്റങ്ങളിലും, അവർ തൻ്റെ അഭിപ്രായത്തോട് വിയോജിക്കുമ്പോഴും അവൻ ക്ഷമ കൈക്കൊള്ളുകയും അവരോട് ഏറ്റവും നല്ല രീതിയിൽ വർത്തിക്കുകയും വേണം. എങ്കിലേ അവർ അവനെ ആദരിക്കുകയുള്ളൂ; അവരുടെ മനസ്സിൽ അവൻ്റെ സ്ഥാനം ഉയർത്താനും അത് കാരണമാകും.

20- യാത്രക്കാർ ഒരിടത്ത് ഇറങ്ങിയാൽ പരസ്പരം ചേർന്ന് നിൽക്കൽ സുന്നത്താണ്. നബി -ﷺ- യുടെ ചില അനുചരന്മാർ ഒരിടത്ത് ഇറങ്ങിയാൽ മലഞ്ചെരിവുകളിലും താഴ്വരകളിലുമായി ചിതറിപ്പോകാറുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "മലഞ്ചെരിവുകളിലും താഴ്വരകളിലുമായി നിങ്ങൾ ഇപ്രകാരം ചിതറിപ്പോകുന്നത് പിശാചിൽ നിന്നുള്ളതാണ്." [20]. അതിനുശേഷം അവർ ഒരിടത്ത് ഇറങ്ങിയാൽ പരസ്പരം ചേർന്ന് നിൽക്കുമായിരുന്നു; അവരുടെ മേൽ ഒരു വിരിപ്പ് വിരിച്ചാൽ അതവരെയെല്ലാം പൊതിയുന്നത്ര അവർ അടുത്തു നിൽക്കുമായിരുന്നു. [20] [20] അഹ്മദ്: 17736.

21- യാത്രയിലോ അല്ലാതെയോ ഒരിടത്ത് ഇറങ്ങിയാൽ നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഈ പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്: "അല്ലാഹു സൃഷ്ടിച്ചവയുടെ തിന്മയിൽ നിന്ന് അവന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് ഞാൻ കാവലിനെ തേടുന്നു." [21]. അവൻ ഈ പ്രാർത്ഥന ചൊല്ലിയാൽ, ആ സ്ഥലത്ത് നിന്ന് യാത്രയാകുന്നത് വരെ യാതൊന്നും അവനെ ഉപദ്രവിക്കുകയില്ല. [21] മുസ്‌ലിം: 2708.

22- യാത്രയിൽ കയറ്റങ്ങൾ കയറുമ്പോൾ 'അല്ലാഹു അക്ബർ' (തക്ബീർ) ചൊല്ലലും, ഇറക്കങ്ങളും താഴ്വരകളും ഇറങ്ങുമ്പോൾ 'സുബ്ഹാനല്ലാഹ്' (തസ്ബീഹ്) ചൊല്ലലും സുന്നത്താണ്. ജാബിർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞങ്ങൾ കയറ്റം കയറുമ്പോൾ തക്ബീർ ചൊല്ലുകയും, ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു" [22]. തക്ബീർ ചൊല്ലുമ്പോൾ ശബ്ദം അമിതമായി ഉയർത്താൻ പാടില്ല. നബി -ﷺ- പറഞ്ഞു: "ജനങ്ങളേ, നിങ്ങളോട് തന്നെ സൗമ്യത കാണിക്കുക (ശബ്ദം താഴ്ത്തുക). കേൾക്കാത്ത ഒരുവനോടോ വിദൂരത്തുള്ള ഒരുവനോടോ അല്ല നിങ്ങൾ പ്രാർത്ഥിക്കുന്നത്. തീർച്ചയായും അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്; അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാണ്." [23]. [22] ബുഖാരി: 2994. [23] ബുഖാരി: 2993.

23- യാത്രയിൽ രാത്രിസമയത്ത്, പ്രത്യേകിച്ച് രാത്രിയുടെ ആദ്യഭാഗത്ത് സഞ്ചരിക്കൽ സുന്നത്താണ്. നബി -ﷺ- പറയുന്നു: "നിങ്ങൾ രാത്രിയിൽ യാത്ര ചെയ്യുക; കാരണം രാത്രിയിൽ ഭൂമി ചുരുട്ടപ്പെടുന്നതാണ്." [24]. [24] അബൂദാവൂദ്: 2571.

24- യാത്രയിൽ പ്രാർത്ഥനകൾ അധികരിപ്പിക്കൽ സുന്നത്താണ്. നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഉത്തരം ലഭിക്കുന്ന മൂന്ന് പ്രാർത്ഥനകളുണ്ട്; അവയിൽ യാതൊരു സംശയവുമില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, പിതാവ് തൻ്റെ സന്താനത്തിന് വേണ്ടി നടത്തുന്ന പ്രാർത്ഥന." [25]. [25] അഹ്മദ്: 10771.

***

രണ്ട്: യാത്രയിലെ ശുചീകരണം (ത്വഹാറത്ത്)

യാത്രക്കാരൻ തൻ്റെ ശുദ്ധിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അശുദ്ധി ഉണ്ടായാൽ വുദൂഅ് എടുക്കുകയും, വലിയ അശുദ്ധി ഉണ്ടായാൽ കുളിക്കുകയും വേണം.

ഇനി വെള്ളം ലഭ്യമല്ലെങ്കിലോ, അല്ലെങ്കിൽ ഭക്ഷണപാനീയങ്ങൾക്ക് ആവശ്യമുള്ള കുറച്ചു വെള്ളം മാത്രമേ കൈവശം ഉള്ളൂവെങ്കിലോ - അവൻ തയമ്മും ചെയ്യേണ്ടതാണ്.

തയമ്മും ചെയ്യേണ്ട രൂപം: തൻ്റെ ഇരുകൈകളും കൊണ്ട് ഭൂമിയിൽ (മണ്ണിൽ) അടിച്ച ശേഷം, അവ കൊണ്ട് മുഖവും മുൻകൈകളും തടവുക.

തയമ്മും വഴിയുള്ള ശുദ്ധി താൽക്കാലികമാണ്. എപ്പോഴാണോ വെള്ളം ലഭിക്കുന്നത്, അപ്പോൾ തയമ്മും അസാധുവാകുകയും വെള്ളം ഉപയോഗിക്കൽ നിർബന്ധമാവുകയും ചെയ്യും. ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ തയമ്മും ചെയ്ത വ്യക്തിക്ക് പിന്നീട് വെള്ളം ലഭിച്ചാൽ കുളിക്കൽ നിർബന്ധമാണ്. മലമൂത്രവിസർജ്ജനം കാരണം തയമ്മും ചെയ്ത വ്യക്തിക്ക് വെള്ളം ലഭിച്ചാൽ വുദൂഅ് ചെയ്യലും നിർബന്ധമാണ്. നബി (സ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "പത്ത് വർഷത്തോളം വെള്ളം ലഭിച്ചില്ലെങ്കിൽ പോലും, ശുദ്ധമായ മണ്ണ് മുസ്‌ലിമിന് ശുദ്ധീകരണത്തിനുള്ള മാർഗമാണ്. എന്നാൽ വെള്ളം ലഭിച്ചാൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുകയും, അത് തൻ്റെ ശരീരത്തിൽ നനയ്ക്കുകയും ചെയ്യട്ടെ." [26]. [26] ബസ്സാർ: 10068.

ഖുഫ്ഫുകൾക്ക് (തുകൽ സോക്സുകൾ) മുകളിൽ തടവൽ: ഖുർആനും സുന്നത്തും അഹ്‌ലുസ്സുന്നയുടെ ഇജ്മാഉം (ഏകോപിതാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ് ഖുഫ്ഫയിൽ തടവൽ അനുവദനീയമാണെന്നത്.

ഖുഫ്ഫുകളുടെയും (അതിൻ്റെ പരിധിയിൽ പെടുന്ന) സോക്സുകളുടെയും മുകളിൽ തടവുന്നതിന് ചില

1- ഖുഫ്ഫുകളോ സോക്സുകളോ അനുവദനീയമായതും (ഹലാലായതും) ശുദ്ധിയുള്ളതും ആയിരിക്കണം.

2- ശുദ്ധിയോട് കൂടി (വുദൂഅ് എടുത്ത ശേഷം) ആയിരിക്കണം അവ ധരിച്ചത്.

3- വുദുവിൻ്റെ ഭാഗമായി കഴുകൽ നിർബന്ധമായ ഭാഗത്തെ മറയ്ക്കുന്നതായിരിക്കണം.

4- ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി മാത്രമേ തടവാൻ പാടുള്ളൂ. ജനാബത്ത് (വലിയ അശുദ്ധി) പോലെയുള്ള കുളി നിർബന്ധമാകുന്ന സാഹചര്യങ്ങളിൽ ഖുഫ്ഫയുടെ മേൽ തടവാൻ പാടില്ല.

5- ഖുഫ്ഫയുടെ മുകളിൽ തടവുന്നത് നിശ്ചയിച്ച സമയപരിധിക്കുള്ളിലായിരിക്കണം. നാട്ടിൽ താമസിക്കുന്നവന് ഒരു രാവും പകലും, യാത്രക്കാരന് മൂന്ന് പകലും മൂന്ന് രാവുമാണ് നിശ്ചയിക്കപ്പെട്ട സമയപരിധി. അശുദ്ധിയുണ്ടായ ശേഷം എപ്പോഴാണോ ആദ്യമായി തടവുന്നത്, അപ്പോൾ മുതലാണ് ഈ സമയം ആരംഭിക്കുന്നത് എന്നതാണ് ശരിയായ അഭിപ്രായം. നാട്ടിലുള്ളവന് 24 മണിക്കൂറും യാത്രക്കാരന് 72 മണിക്കൂറുമാണ് ഇപ്രകാരം ഉണ്ടായിരിക്കുക.

താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് സംഭവിച്ചാൽ ഖുഫ്ഫയുടെ മേൽ തടവിയത് അസാധുവാകും:

1- ജനാബത്ത് പോലെ കുളി നിർബന്ധമാകുന്ന കാര്യങ്ങൾ സംഭവിച്ചാൽ. അതോടെ ഖുഫ്ഫയുടെ മേൽ തടവൽ അസാധുവാകുകയും, ഖുഫ്ഫ (അഴിച്ചുമാറ്റി) കുളിക്കൽ നിർബന്ധമാവുകയും ചെയ്യും.

2- ഖുഫ്ഫയുടെ മേൽ തടവിയ ശേഷം അവ രണ്ടും (കാലിൽ നിന്ന്) അഴിച്ചുമാറ്റിയാൽ.

3- നിശ്ചയിച്ച സമയപരിധി അവസാനിച്ചാൽ.

***

മൂന്ന്: യാത്രയിൽ നിസ്കാരം ചുരുക്കുന്നതുമായി (ഖസ്റ്) ബന്ധപ്പെട്ട വിധികൾ.

യാത്രയിൽ നിസ്കാരം ചുരുക്കി (ഖസ്റ്) നിർവഹിക്കുന്നതാണ് പൂർണ്ണമായി നിർവഹിക്കുന്നതിനേക്കാൾ ഉത്തമം. എന്നാൽ, ഒരു യാത്രക്കാരൻ നാല് റക്അത്തുള്ള നിസ്കാരം നാലായിത്തന്നെ പൂർത്തിയാക്കിയാലും അയാളുടെ നിസ്കാരം സാധുവാകും. എങ്കിലും, അയാൾ ഉത്തമമായതിന് എതിർ പ്രവർത്തിച്ചു എന്ന് മാത്രം.

യാത്രക്കാരന് തൻ്റെ ഗ്രാമത്തിലെയോ പട്ടണത്തിലെയോ വീടുകളെല്ലാം പിന്നിട്ടുകഴിഞ്ഞാലാണ് നിസ്കാരം ചുരുക്കി നിർവ്വഹിക്കാൻ അനുവാദമുണ്ടാവുക. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്.

നിസ്കാര സമയം പ്രവേശിച്ചതിന് ശേഷമാണ് ഒരാൾ യാത്ര പുറപ്പെടുന്നതെങ്കിലും അയാൾക്ക് ആ നിസ്കാരം ചുരുക്കി നിർവഹിക്കാവുന്നതാണ്. കാരണം, നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുമ്പേ അയാളുടെ യാത്ര ആരംഭിച്ചിരിക്കുന്നു എന്നതിനാൽ അയാൾക്ക് ഈ ഇളവ് സ്വീകരിക്കാൻ അനുവാദമുണ്ട്.

ആവശ്യമുണ്ടെങ്കിൽ ദ്വുഹറും അസ്റും തമ്മിലും, മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ആക്കുന്നത് (രണ്ട് നിസ്കാരങ്ങൾ ഒരു സമയത്ത് ചേർത്തു കൊണ്ട് നിർവ്വഹിക്കുന്നത്) യാത്രക്കാരന് സുന്നത്താണ്. യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോഴും യാത്രയിൽ പ്രയാസം നേരിടുകയും ചെയ്യുമ്പോഴുമെല്ലാം ഇത് ആവശ്യമായേക്കാം. അപ്പോൾ 'ജംഉ തഖ്ദീം' (ആദ്യത്തെ നിസ്കാരത്തോടൊപ്പം രണ്ടാമത്തേത് ചേർക്കൽ) ആണോ 'ജംഉ തഅ്ഖീർ' (രണ്ടാമത്തെ നിസ്കാരത്തോടൊപ്പം ആദ്യത്തേത് ചേർക്കൽ) ആണോ കൂടുതൽ സൗകര്യപ്രദം എന്നു നോക്കിയ ശേഷം, അതനുസരിച്ച് അയാൾക്ക് ചെയ്യാവുന്നതാണ്.

എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ ജംഅ് ചെയ്യാതിരിക്കുകയാണ് നല്ലത്. ഉദാഹരണത്തിന്: ഒരാൾ ഒരിടത്ത് തങ്ങുകയാണ്, രണ്ടാമത്തെ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം മാത്രമേ അവിടെ നിന്ന് യാത്ര തിരിക്കുകയുള്ളൂ എങ്കിൽ, ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം അയാൾക്കവിടെ ജംഅ് ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് നബി -ﷺ- ഹജ്ജതുൽ വദാഇൽ മിനയിൽ തങ്ങിയപ്പോൾ ജംഅ് ആക്കാതിരുന്നത്; അവിടെ അതിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല.

ഐച്ഛിക നിസ്കാരങ്ങളുടെ (സുന്നത്ത് നിസ്കാരങ്ങൾ) കാര്യമാണെങ്കിൽ, നാട്ടിൽ നിൽക്കുന്നവർ നിർവഹിക്കുന്ന സുന്നത്ത് നിസ്കാരങ്ങളെല്ലാം യാത്രക്കാരനും നിർവഹിക്കാവുന്നതാണ്. ദ്വുഹാ നിസ്കാരം, രാത്രി നിസ്കാരം (ഖിയാമുല്ലൈൽ), വിത്ർ തുടങ്ങിയവയെല്ലാം അയാൾക്ക് നിസ്കരിക്കാം. എന്നാൽ ദ്വുഹർ, മഗ്രിബ്, ഇശാ എന്നിവയുടെ കൂടെയുള്ള 'റാത്തീബ്' സുന്നത്തുകൾ യാത്രകളിൽ നിർവഹിക്കാതിരിക്കുക എന്നതാണ് സുന്നത്ത്.

യാത്രയിൽ വാഹനത്തിലിരുന്ന് സുന്നത്ത് നിസ്കരിക്കുന്നത് അനുവദനീയമാണ്. വിമാനത്തിലും, കാറിലും, കപ്പലിലും മറ്റു യാത്രാമാധ്യമങ്ങളിലും ഇത് സാധ്യമാണ്. എന്നാൽ നിർബന്ധ നിസ്കാരങ്ങൾക്ക് (ഫർദ്വ്) വാഹനത്തിൽ നിന്ന് ഇറങ്ങി നിസ്കരിക്കുക തന്നെ വേണം; ഒരിക്കലും ഇറങ്ങാൽ സാധിക്കാത്ത സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഫർദ്വുകളിൽ ഇളവുണ്ടായിരിക്കുകയുള്ളൂ.

യാത്രക്കാരൻ ഒരു നാട്ടിൽ നിസ്കാരത്തിന് നേതൃത്വം നൽകുന്ന നാട്ടുകാരനായ ഇമാമിന് പിന്നിൽ തുടർന്ന് നിസ്കരിക്കുന്നത് അനുവദനീയമാണ്. അത്തരം സാഹചര്യത്തിൽ ഇമാം നിസ്കരിക്കുന്നത് പോലെത്തന്നെ യാത്രക്കാരനും നിസ്കാരം പൂർണ്ണമായി നിർവഹിക്കേണ്ടതാണ്. നിസ്കാരം മുഴുവനായി ലഭിച്ചാൽ മുഴുവൻ ഇമാമിൻ്റെ പിന്നിൽ തുടരണമെന്നത് പോലെ, ഒരു റക്അത്തോ അതിൽ കുറവോ -സലാമിന് മുമ്പുള്ള അവസാനത്തെ അത്തഹിയ്യാത്ത് പോലെ അവസാനഭാഗം മാത്രമോ- ഇമാമിൻ്റെ പിറകിൽ ലഭിച്ചാൽ പോലും - അയാൾ (നാല് റക്അത്ത്) പൂർത്തിയാക്കിത്തന്നെ നിസ്കരിക്കണം. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം.

***

നാല്: ഹജ്ജ്, ഉംറ അല്ലെങ്കിൽ യാത്ര എന്നിവയിൽ നിന്ന് മടങ്ങിവരുമ്പോഴുള്ള മര്യാദകൾ.

ആവശ്യമില്ലാതെ യാത്ര നീട്ടിക്കൊണ്ടുപോകാതെ വേഗത്തിൽ മടങ്ങാൻ ശ്രദ്ധിക്കണം. നബി -ﷺ- പറഞ്ഞിരിക്കുന്നു: "യാത്ര ശിക്ഷയുടെ ഒരു അംശമാണ്. അത് നിങ്ങളിലൊരാളുടെ ഭക്ഷണവും പാനീയവും ഉറക്കവും തടസ്സപ്പെടുത്തുന്നു. അതിനാൽ, തൻ്റെ ആവശ്യം പൂർത്തിയായിക്കഴിഞ്ഞാൽ അവൻ വേഗത്തിൽ തൻ്റെ കുടുംബത്തിലേക്ക് മടങ്ങട്ടെ." [27] ബുഖാരി: 1804, മുസ്‌ലിം: 1927.

നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചാൽ വാഹനത്തിൽ കയറുമ്പോൾ യാത്രയുടെ ആരംഭത്തിലുള്ള പ്രാർത്ഥന ചൊല്ലണം. അതിനോടൊപ്പം ഇത്രകൂടെ വർദ്ധിപ്പിക്കണം: «آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ» "(ഞങ്ങൾ) മടങ്ങുന്നവരാണ്, പശ്ചാത്തപിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുന്നവരാണ്." [ബുഖാരി: 1797, മുസ്ലിം: 1342]. യാത്രയിൽ നിന്ന് മടങ്ങുമ്പോൾ നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്. അവിടുന്ന് യുദ്ധത്തിൽ നിന്നോ ഹജ്ജിൽ നിന്നോ ഉംറയിൽ നിന്നോ മടങ്ങുമ്പോൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിൽ വെച്ച് മൂന്ന് തവണ തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുമായിരുന്നു. ശേഷം പറയും: «لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، ‌آيِبُونَ، تَائِبُونَ، ‌عَابِدُونَ، سَاجِدُونَ، لِرَبِّنَا حَامِدُونَ، صَدَقَ اللهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ» "അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് ആധിപത്യം. അവനാണ് സ്തുതി. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. (ഞങ്ങൾ) മടങ്ങുന്നവരാണ്, പശ്ചാത്തപിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, സാഷ്ടാംഗം ചെയ്യുന്നവരാണ്, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുന്നവരാണ്. അല്ലാഹു അവൻ്റെ വാഗ്ദാനം പാലിച്ചു. അവൻ്റെ ദാസനെ സഹായിച്ചു. (ശത്രു) സംഘങ്ങളെ അവൻ തനിച്ച് പരാജയപ്പെടുത്തി." [ബുഖാരി: 4116]. തൻ്റെ നാട് കണ്ടാൽ ഇപ്രകാരം പറയൽ സുന്നത്താണ്: «آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ» "(ഞങ്ങൾ) മടങ്ങുന്നവരാണ്, പശ്ചാത്തപിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുന്നവരാണ്." നാട്ടിൽ പ്രവേശിക്കുന്നത് വരെ ഇത് ആവർത്തിക്കണം. നബി -ﷺ- അങ്ങനെ ചെയ്തിരുന്നു. [ബുഖാരി: 1797, മുസ്ലിം: 1342]. ആവശ്യമില്ലാതെ ദീർഘകാലം വിട്ടുനിന്ന ശേഷം (മുൻകൂട്ടി അറിയിക്കാതെ) രാത്രിയിൽ കുടുംബത്തിൻ്റെ അടുത്തേക്ക് ചെല്ലരുത്. എന്നാൽ അവരെ വിവരമറിയിക്കുകയും രാത്രിയിലാണ് വരുന്നതെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. കാരണം നബി -ﷺ- അത് വിലക്കിയിട്ടുണ്ട്. ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: "രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് (മുൻകൂട്ടി അറിയിക്കാതെ) വരുന്നതിനെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കി." [മുസ്ലിം: 715]. ഇതിലെ യുക്തി മറ്റൊരു റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്: "(മുടികെട്ടഴഞ്ഞവൾ) മുടി ചീകാനും, ഭർത്താവ് സ്ഥലത്തില്ലാത്തവൾ രോമം നീക്കം ചെയ്യാനും വേണ്ടിയാണത്." [നസാഇ: 9099]. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: "അവരെ വഞ്ചകരായി സംശയിച്ചുകൊണ്ടോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചുകൊണ്ടോ രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് ചെല്ലുന്നത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കി." [മുസ്ലിം: 715]. യാത്രയിൽ നിന്ന് വരുന്നവൻ അടുത്തുള്ള പള്ളിയിൽ പോയി അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിച്ച് തുടങ്ങുന്നത് സുന്നത്താണ്. നബി -ﷺ- യുടെ പ്രവർത്തി കാരണമാണിത്. [ബുഖാരി: 3088]. യാത്രക്കാരൻ മടങ്ങിവരുമ്പോൾ വീട്ടിലെയും അയൽപക്കത്തെയും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നതും, അവർ സ്വീകരിക്കാൻ വന്നാൽ അവർക്ക് നന്മ ചെയ്യുന്നതും സുന്നത്താണ്. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിൽ നിന്ന്: "നബി -ﷺ- മക്കയിൽ വന്നപ്പോൾ ബനൂ അബ്ദുൽ മുത്തലിബിലെ കുട്ടികൾ അവിടുത്തെ സ്വീകരിച്ചു. അപ്പോൾ അവിടുന്ന് ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ തന്റെ പിന്നിലുമായി (വാഹനത്തിൽ) കയറ്റി." അബ്ദുല്ലാഹ് ഇബ്നു ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- യാത്രയിൽ നിന്ന് വരുമ്പോൾ ഞങ്ങളെക്കൊണ്ട് (കുട്ടികളെക്കൊണ്ട്) അവിടുത്തെ സ്വീകരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാനും ഹസനും അല്ലെങ്കിൽ ഹുസൈനും അവിടുത്തെ സ്വീകരിക്കാൻ പോയി. അപ്പോൾ അവിടുന്ന് നമ്മളിൽ ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ പിന്നിലുമായി കയറ്റി, അങ്ങനെ ഞങ്ങൾ മദീനയിൽ പ്രവേശിച്ചു." [മുസ്ലിം: 2428]. സമ്മാനം നൽകുന്നത് സുന്നത്താണ്. അത് മനസ്സുകളെ സന്തോഷിപ്പിക്കുകയും പക നീക്കം ചെയ്യുകയും ചെയ്യും. അത് സ്വീകരിക്കുന്നതും അതിന് പകരം നൽകുന്നതും സുന്നത്താണ്. ശർഇയ്യായ തടസ്സമില്ലാതെ അത് നിരസിക്കുന്നത് വെറുക്കപ്പെട്ടതാണ് (കറാഹത്ത്). നബി -ﷺ- പറഞ്ഞു: «‌تَهَادُوا ‌تَحَابُّوا» "നിങ്ങൾ പരസ്പരം സമ്മാനം നൽകുക, നിങ്ങൾക്കിടയിൽ സ്നേഹമുണ്ടാകും." [ബൈഹഖി: 11946]. സമ്മാനം മുസ്ലിങ്ങൾക്കിടയിലുള്ള സ്നേഹത്തിന്റെ കാരണങ്ങളിലൊന്നാണ്. യാത്രക്കാരൻ തൻ്റെ നാട്ടിലെത്തിയാൽ (ബന്ധുക്കളെയും സുഹൃത്തുക്കളെയും) കെട്ടിപ്പിടിക്കുന്നത് (ആലിംഗനം ചെയ്യുന്നത്) സുന്നത്താണ്. നബി -ﷺ- യുടെ സ്വഹാബിമാരിൽ നിന്ന് അത് സ്ഥിരപ്പെട്ടതുകൊണ്ടാണിത്. അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അവർ പരസ്പരം കണ്ടുമുട്ടിയാൽ ഹസ്തദാനം (മുസാഫഹത്ത്) ചെയ്യാറുണ്ടായിരുന്നു. യാത്രയിൽ നിന്ന് വന്നാൽ അവർ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു (മുആനഖത്ത്)." [ത്വബ്‌റാനി: 97]. അല്ലാഹു നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിക്ക് സ്വലാത്തും സലാമും വർദ്ധിപ്പിക്കട്ടെ. «آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ» "(ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവരാകുന്നു." [28] [28] ബുഖാരി: 1797, മുസ്‌ലിം: 1342.

യാത്രയിൽ നിന്ന് മടങ്ങുമ്പോൾ നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്. അവിടുന്ന് യുദ്ധത്തിൽ നിന്നോ ഹജ്ജിൽ നിന്നോ ഉംറയിൽ നിന്നോ മടങ്ങുമ്പോൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിൽ വെച്ച് മൂന്ന് തവണ തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുമായിരുന്നു. ശേഷം പറയും: «لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، ‌آيِبُونَ، تَائِبُونَ، ‌عَابِدُونَ، سَاجِدُونَ، لِرَبِّنَا حَامِدُونَ، صَدَقَ اللهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ» അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. (ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും, ആരാധിക്കുകയും, സാഷ്ടാംഗം നമസ്കരിക്കുകയും, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുകയും ചെയ്യുന്നവരാകുന്നു. അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാകുന്നു. അവൻ തൻ്റെ അടിമയെ സഹായിച്ചിരിക്കുന്നു. സഖ്യകക്ഷികളെ അവൻ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു." [29] [29] ബുഖാരി: 4116.

യാത്രക്കാരൻ തൻ്റെ നാട് കണ്ടാൽ ഇപ്രകാരം പറയൽ സുന്നത്താണ്: «آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ» "(ഞങ്ങൾ) മടങ്ങുന്നവരാണ്, പശ്ചാത്തപിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുന്നവരാണ്." നാട്ടിൽ പ്രവേശിക്കുന്നത് വരെ ഇത് ആവർത്തിക്കണം. നബി -ﷺ- അങ്ങനെ ചെയ്തിരുന്നു. [ബുഖാരി: 1797, മുസ്ലിം: 1342]. ആവശ്യമില്ലാതെ ദീർഘകാലം വിട്ടുനിന്ന ശേഷം (മുൻകൂട്ടി അറിയിക്കാതെ) രാത്രിയിൽ കുടുംബത്തിൻ്റെ അടുത്തേക്ക് ചെല്ലരുത്. എന്നാൽ അവരെ വിവരമറിയിക്കുകയും രാത്രിയിലാണ് വരുന്നതെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. കാരണം നബി -ﷺ- അത് വിലക്കിയിട്ടുണ്ട്. ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: "രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് (മുൻകൂട്ടി അറിയിക്കാതെ) വരുന്നതിനെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കി." [മുസ്ലിം: 715]. ഇതിലെ യുക്തി മറ്റൊരു റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്: "(മുടികെട്ടഴഞ്ഞവൾ) മുടി ചീകാനും, ഭർത്താവ് സ്ഥലത്തില്ലാത്തവൾ രോമം നീക്കം ചെയ്യാനും വേണ്ടിയാണത്." [നസാഇ: 9099]. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: "അവരെ വഞ്ചകരായി സംശയിച്ചുകൊണ്ടോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചുകൊണ്ടോ രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് ചെല്ലുന്നത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കി." [മുസ്ലിം: 715]. യാത്രയിൽ നിന്ന് വരുന്നവൻ അടുത്തുള്ള പള്ളിയിൽ പോയി അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിച്ച് തുടങ്ങുന്നത് സുന്നത്താണ്. നബി -ﷺ- യുടെ പ്രവർത്തി കാരണമാണിത്. [ബുഖാരി: 3088]. യാത്രക്കാരൻ മടങ്ങിവരുമ്പോൾ വീട്ടിലെയും അയൽപക്കത്തെയും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നതും, അവർ സ്വീകരിക്കാൻ വന്നാൽ അവർക്ക് നന്മ ചെയ്യുന്നതും സുന്നത്താണ്. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിൽ നിന്ന്: "നബി -ﷺ- മക്കയിൽ വന്നപ്പോൾ ബനൂ അബ്ദുൽ മുത്തലിബിലെ കുട്ടികൾ അവിടുത്തെ സ്വീകരിച്ചു. അപ്പോൾ അവിടുന്ന് ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ തന്റെ പിന്നിലുമായി (വാഹനത്തിൽ) കയറ്റി." അബ്ദുല്ലാഹ് ഇബ്നു ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- യാത്രയിൽ നിന്ന് വരുമ്പോൾ ഞങ്ങളെക്കൊണ്ട് (കുട്ടികളെക്കൊണ്ട്) അവിടുത്തെ സ്വീകരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാനും ഹസനും അല്ലെങ്കിൽ ഹുസൈനും അവിടുത്തെ സ്വീകരിക്കാൻ പോയി. അപ്പോൾ അവിടുന്ന് നമ്മളിൽ ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ പിന്നിലുമായി കയറ്റി, അങ്ങനെ ഞങ്ങൾ മദീനയിൽ പ്രവേശിച്ചു." [മുസ്ലിം: 2428]. സമ്മാനം നൽകുന്നത് സുന്നത്താണ്. അത് മനസ്സുകളെ സന്തോഷിപ്പിക്കുകയും പക നീക്കം ചെയ്യുകയും ചെയ്യും. അത് സ്വീകരിക്കുന്നതും അതിന് പകരം നൽകുന്നതും സുന്നത്താണ്. ശർഇയ്യായ തടസ്സമില്ലാതെ അത് നിരസിക്കുന്നത് വെറുക്കപ്പെട്ടതാണ് (കറാഹത്ത്). നബി -ﷺ- പറഞ്ഞു: «‌تَهَادُوا ‌تَحَابُّوا» "നിങ്ങൾ പരസ്പരം സമ്മാനം നൽകുക, നിങ്ങൾക്കിടയിൽ സ്നേഹമുണ്ടാകും." [ബൈഹഖി: 11946]. സമ്മാനം മുസ്ലിങ്ങൾക്കിടയിലുള്ള സ്നേഹത്തിന്റെ കാരണങ്ങളിലൊന്നാണ്. യാത്രക്കാരൻ തൻ്റെ നാട്ടിലെത്തിയാൽ (ബന്ധുക്കളെയും സുഹൃത്തുക്കളെയും) കെട്ടിപ്പിടിക്കുന്നത് (ആലിംഗനം ചെയ്യുന്നത്) സുന്നത്താണ്. നബി -ﷺ- യുടെ സ്വഹാബിമാരിൽ നിന്ന് അത് സ്ഥിരപ്പെട്ടതുകൊണ്ടാണിത്. അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അവർ പരസ്പരം കണ്ടുമുട്ടിയാൽ ഹസ്തദാനം (മുസാഫഹത്ത്) ചെയ്യാറുണ്ടായിരുന്നു. യാത്രയിൽ നിന്ന് വന്നാൽ അവർ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു (മുആനഖത്ത്)." [ത്വബ്‌റാനി: 97]. അല്ലാഹു നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിക്ക് സ്വലാത്തും സലാമും വർദ്ധിപ്പിക്കട്ടെ. "(ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവരാകുന്നു." [30] നാട്ടിൽ പ്രവേശിക്കുന്നത് വരെ ഇത് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. നബി -ﷺ- അപ്രകാരം ചെയ്തിരുന്നു. [30] ബുഖാരി: 1797, മുസ്‌ലിം: 1342.

ദീർഘകാലം നാട്ടിൽ നിന്ന് വിട്ടുനിന്ന ശേഷം (മുൻകൂട്ടി അറിയിക്കാതെ) രാത്രിയിൽ കുടുംബത്തിൻ്റെ അടുത്തേക്ക് -ആവശ്യമില്ലാതെ- ചെല്ലരുത്. എന്നാൽ അവരെ വിവരമറിയിക്കുകയും രാത്രിയിലാണ് വരുന്നതെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. കാരണം നബി -ﷺ- അത് വിലക്കിയിട്ടുണ്ട്. ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: "രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് (മുൻകൂട്ടി അറിയിക്കാതെ) വരുന്നത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കിയിട്ടുണ്ട്." ഇപ്രകാരം വിലക്കിയതിൻ്റെ പിന്നിലെ യുക്തി ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ വിശദമായി വന്നിട്ടുൺ: "മുടി ജഢ പിടിച്ചവൾക്ക് [33] മുടി ചീകാനും, ഭർത്താവ് സ്ഥലത്തില്ലാത്തവൾ രോമം നീക്കം ചെയ്യാനും വേണ്ടിയാണത്." [33] മറ്റൊരു നിവേദനം ഇപ്രകാരമാണ്: "ഭാര്യമാർ വഞ്ചകരാണെന്ന് സംശയിച്ചുകൊണ്ടോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചുകൊണ്ടോ രാത്രിയിൽ ഒരാൾ തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് ചെല്ലുന്നത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- വിലക്കിയിട്ടുണ്ട്." [34] [31] മുസ്‌ലിം: 715. [32] الشعثة: ഏറെക്കാലം മുടി എണ്ണയിടുകയോ ചീകി വെക്കുകയോ ചെയ്യാത്തവൾ. المغيبة: ഭർത്താവ് ഒപ്പമില്ലാത്തവൾ. (തഹ്‌രീർ / അസ്ബഹാനീ: 292) [33] നസാഈ: 9099. [34] മുസ്‌ലിം: 715.

യാത്ര കഴിഞ്ഞു വരുന്നയാൾ ആദ്യം തൻ്റെ വീട്ടിനടുത്തുള്ള മസ്ജിദിൽ കയറി രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്താണ്. നബി ﷺ അപ്രകാരം ചെയ്യാറുണ്ടായിരുന്നു:

യാത്രക്കാരൻ മടങ്ങിവരുമ്പോൾ വീട്ടിലെയും അയൽപക്കത്തെയും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നതും, അവർ സ്വീകരിക്കാൻ വന്നാൽ അവർക്ക് നന്മ ചെയ്യുന്നതും സുന്നത്താണ്. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിൽ നിന്ന്: "നബി -ﷺ- മക്കയിൽ വന്നപ്പോൾ ബനൂ അബ്ദുൽ മുത്തലിബിലെ കുട്ടികൾ അവിടുത്തെ സ്വീകരിച്ചു. അപ്പോൾ അവിടുന്ന് ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ തന്റെ പിന്നിലുമായി (വാഹനത്തിൽ) കയറ്റി." അബ്ദുല്ലാഹ് ഇബ്നു ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നബി -ﷺ- യാത്രയിൽ നിന്ന് വരുമ്പോൾ ഞങ്ങളെക്കൊണ്ട് (കുട്ടികളെക്കൊണ്ട്) അവിടുത്തെ സ്വീകരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാനും ഹസനും അല്ലെങ്കിൽ ഹുസൈനും അവിടുത്തെ സ്വീകരിക്കാൻ പോയി. അപ്പോൾ അവിടുന്ന് നമ്മളിൽ ഒരാളെ തന്റെ മുന്നിലും മറ്റൊരാളെ പിന്നിലുമായി കയറ്റി; അങ്ങനെ ഞങ്ങൾ മദീനയിൽ പ്രവേശിച്ചു." [35] [35] മുസ്‌ലിം: 2428.

സമ്മാനം നൽകുന്നത് സുന്നത്താണ്. അത് മനസ്സുകൾക്ക് സന്തോഷം പകരുകയും ദേഷ്യവും വെറുപ്പും നീക്കം ചെയ്യുകയും ചെയ്യും. സമ്മാനങ്ങൾ സ്വീകരിക്കുന്നതും അതിന് പകരം നൽകുന്നതും സുന്നത്താണ്. ഇസ്‌ലാമികമായ എന്തെങ്കിലും കാരണമില്ലാതെ ഉപഹാരങ്ങൾ നിരസിക്കുന്നത് വെറുക്കപ്പെട്ടതാണ് (കറാഹത്ത്). നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം സമ്മാനം നൽകുക; നിങ്ങൾക്കിടയിൽ സ്നേഹമുണ്ടാകും." [36] സമ്മാനങ്ങളും ഉപഹാരങ്ങളും കൈമാറുക എന്നത് മുസ്‌ലിംകൾക്കിടയിലുള്ള സ്നേഹം വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. [36] ബൈഹഖി: 11946.

യാത്രക്കാരൻ തൻ്റെ നാട്ടിലെത്തിയാൽ (ബന്ധുക്കളെയും സുഹൃത്തുക്കളെയും) ആലിംഗനം ചെയ്യുന്നത് സുന്നത്താണ്. നബി -ﷺ- യുടെ സ്വഹാബിമാരിൽ നിന്ന് അത് സ്ഥിരപ്പെട്ടിട്ടുണ്ട്. അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അവർ (സ്വഹാബികൾ) പരസ്പരം കണ്ടുമുട്ടിയാൽ ഹസ്തദാനം (മുസാഫഹത്ത്) ചെയ്യാറുണ്ടായിരുന്നു. യാത്രയിൽ നിന്ന് വന്നാൽ അവർ കെട്ടിപ്പിടിക്കാറുമുണ്ടായിരുന്നു (മുആനഖത്ത്)." [37] [37] മുഅ്ജമുൽ ഔസത് ത്വബറാനി: 97.

നമ്മുടെ റസൂലായ മുഹമ്മദ് നബിക്ക് മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ!