صفة الوضوء والصلاة (مرئي)

صفة الوضوء والصلاة (مرئي)

PROJ-187

Language: lang_ml
Prepared by:
Version: 1.0
Translations 42
Akan Amharic Assamese Bengali +38
Attachments 7
PDF
Audio
Video
+3

എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്?

മ്

ശബ്ദം

1

ബാങ്കിൻ്റെ ശബ്ദം

2

"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ നമസ്കാരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുക. കൈകൾ മുട്ടുകൾ ഉൾപ്പെടെയും (കഴുകുക). നിങ്ങളുടെ തലകൾ തടവുകയും, നിങ്ങളുടെ കാലുകൾ നെരിയാണി ഉൾപ്പെടെ (കഴുകുകയും ചെയ്യുക)."

(മാഇദ:6)

3

വുദൂഅ് ഇല്ലാതെ നമസ്കാരമില്ല. നിയ്യത്ത് (ഉദ്ദേശം) ഇല്ലാതെ വുദൂഉമില്ല. അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി -ഇഖ്ലാസോടെ- ചെയ്യുന്നത് വരെ നിയ്യത്തുമില്ല. നിയ്യത്തിൻ്റെ സ്ഥാനം ഹൃദയമാണ്; നാവല്ല.

4

ബിസ്മില്ലാഹ്... (അല്ലാഹുവിൻ്റെ നാമത്തിൽ)

വുദൂഇൻ്റെ ആരംഭത്തിൽ 'ബിസ്മില്ലാഹ്' എന്നു പറയേണ്ടതുണ്ട്. നമ്മുടെ വുദൂഅ് നാം ആരംഭിക്കേണ്ടത് ബിസ്മി കൊണ്ടാണ്. ശേഷം -സാധിക്കുമെങ്കിൽ- പല്ലു തേച്ചു കൊണ്ട് നമ്മുടെ വായ ശുദ്ധിയുള്ളതാക്കാം...

5

നമ്മുടെ കൈപ്പത്തികൾ മൂന്നു തവണ കഴുകണം. വിരലുകളുടെ അറ്റം മുതൽ കണങ്കൈ വരെ കഴുകാം...

6

കൈപ്പത്തികൾ കണങ്കൈ ഉൾപ്പെടെ നമുക്ക് മൂന്നു തവണ തുടർച്ചയായി കഴുകാം.

7

ആദ്യം വലതു കൈപ്പത്തി കൊണ്ടാണ് തുടങ്ങേണ്ടത്. അത് മൂന്നു തവണ കഴുകിയ ശേഷം ഇടതു കൈപ്പത്തിയും മൂന്നു തവണ കഴുകണം.

8

വലതു കൈപ്പത്തി ഒരു തവണ കഴുകിയ ശേഷം പിന്നീട് ഇടതു കൈപ്പത്തി... വീണ്ടും വലതും പിന്നീട് ഇടതും... ഈ രൂപത്തിലും കൈപ്പത്തി കഴുകാവുന്നതാണ്.

9

വിരലുകൾക്കിടയിൽ വെള്ളം പ്രവേശിക്കുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്.

10

ഇനി വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യാം

11

വായിൽ വെള്ളം കയറ്റിയ ശേഷം അത് ഉള്ളിൽ വെച്ച് ശക്തിയായി ഇളക്കുകയും, പിന്നീട് തുപ്പിക്കളയുകയും ചെയ്യുക; ഇതാണ് കൊപ്ലിക്കേണ്ട രൂപം.

12

ശ്വാസത്തോടൊപ്പം മൂക്കിലേക്ക് വെള്ളം വലിച്ചു കയറ്റിയ ശേഷം ഇടതു കൈ കൊണ്ട് അത് പുറത്തേക്ക് ചീറ്റിക്കളഞ്ഞാൽ മൂക്കിൽ വെള്ളം കയറ്റലും ചീറ്റലുമായി.

13

ഈ രണ്ട് കാര്യങ്ങളും ശക്തിയായി ചെയ്യുക എന്നത് നബി(ﷺ) യുടെ ചര്യയിൽ പെട്ടതാണ്; എന്നാൽ നോമ്പുകാരാണെങ്കിലോ മറ്റെന്തെങ്കിലും പ്രയാസങ്ങൾ ഭയക്കുന്നെങ്കിലോ അത് ശക്തിയിൽ ചെയ്യേണ്ടതില്ല.

14

വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യുന്നതിന് രണ്ട് രൂപങ്ങളുണ്ട്.

15

തുടർച്ചയായ രൂപം: അതായത് കയ്യിൽ ഒരു കോരി വെള്ളം എടുത്തു കൊണ്ട് ഇവ രണ്ടും ചെയ്യുക; പകുതി കൊണ്ട് വെള്ളം കൊപ്ലിക്കുകയും, ബാക്കി കൊണ്ട് മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യാം.

വെള്ളം വായിലാക്കി ശക്തിയിൽ ഇളക്കിയതിന് ശേഷം അത് തുപ്പിക്കളയുക. അതിന് ശേഷം ഇടതു കൈ കൊണ്ട് മൂക്കിൽ നിന്ന് വെള്ളം പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്യുക.

ഇപ്രകാരം മൂന്ന് തവണ -മൂന്നു കോരൽ വെള്ളം കൊണ്ട്- ചെയ്യുന്നതാണ് ഒന്നാമത്തെ രൂപം.

16

വേർതിരിച്ചു ചെയ്യൽ: ഒരു തവണ വെള്ളമെടുത്തു കൊണ്ട് വായിൽ വെള്ളം കൊപ്ലിക്കുകയും, ശേഷം മൂക്കിൽ വെള്ളം കയറ്റുന്നതിന് രണ്ടാമതൊരു തവണ വെള്ളമെടുക്കുകയും ചെയ്യുക. അതായത് നാം കൈപ്പത്തിയിൽ വെള്ളമെടുത്ത ശേഷം അത് മുഴുവനായി വായിൽ പ്രവേശിപ്പിക്കുകയും, വായ കൊപ്ലിച്ച ശേഷം അത് പുറത്തേക്ക് കളയുകയും ചെയ്യുന്നു. പിന്നീട് രണ്ടാമതൊരു കോരി വെള്ളം എടുക്കുകയും, അത് മൂക്കിലേക്ക് പ്രവേശിപ്പിക്കുകയും, ശേഷം ഇടതു കൈ കൊണ്ട് ചീറ്റിക്കളയുകയും ചെയ്യുന്നു.

17

വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്ത ശേഷം മുഖം കഴുകുകയാണ് വേണ്ടത്.

18

മുഖത്തിൻ്റെ നീളം: പൊതുവെ മുടി മുളക്കുന്ന ഭാഗം മുതൽ കീഴ്ത്താടി അവസാനിക്കുന്ന ഇടം വരെയാണ്. മുഖത്തിൻ്റെ വീതി: രണ്ട് ചെവികൾക്കിടയിലുമാണ്.

19

മുഖത്തുള്ള മുഴുവൻ രോമങ്ങളും കഴുകുക എന്നത് നിർബന്ധമാണ്. നേർത്ത താടിരോമങ്ങളും, മീശയും, കൺപുരികങ്ങളും, കൺപ്പീലികളും, ചുണ്ടിന് താഴെ വളരുന്ന രോമങ്ങളും നിർബന്ധമായും കഴുകണം.

20

മുഖം കഴുകുന്നതിന് രണ്ട് രൂപങ്ങളുണ്ട്:

21

ഒന്ന്: രണ്ട് കൈകളും കൊണ്ട് വെള്ളം എടുക്കുകയും, ശേഷം അവ രണ്ടും കൊണ്ട് മുഖം കഴുകുകയും ചെയ്യുക. തലയിൽ മുടി പൊതുവെ മുളക്കാറുള്ള ഭാഗം മുതൽ കീഴ്ത്താടിയുടെ അവസാനം വരെയും, വലതു ചെവി മുതൽ ഇടതു ചെവി വരെയും കഴുകണം. ഇടതൂർന്ന താടിയുള്ളവരാണെങ്കിൽ വെള്ളം താടിയുടെ താഴ്ഭാഗത്ത് പ്രവേശിപ്പിച്ച ശേഷം കൈവിരലുകൾ കൊണ്ട് താടി ചിക്കുന്നത് സുന്നത്താണ്.

ഇങ്ങനെ മൂന്ന് തവണ നാം ചെയ്യേണ്ടതുണ്ട്. അതാണ് വുദൂഇൻ്റെ പൂർണ്ണത. അല്ലെങ്കിൽ രണ്ട് തവണയും ചെയ്യാം. ഒരു തവണ മാത്രം ചെയ്താൽ അതോടെ നിർബന്ധബാധ്യത പൂർത്തീകരിക്കപ്പെടും.

22

രണ്ട്: വലതു കൈ കൊണ്ട് മാത്രം വെള്ളമെടുക്കുകയും, അത് മുഖത്തേക്ക് ആക്കിയ ശേഷം രണ്ട് കൈകൾ കൊണ്ടും മുഖം -തൊട്ടുമുൻപ് പറഞ്ഞതു പോലെ- കഴുകുകയും ചെയ്യുക... ഇപ്രകാരം മൂന്ന് തവണ ചെയ്യാം.

23

വുദൂഇൻ്റെ അവയവങ്ങൾ മേൽ പറഞ്ഞ ക്രമത്തിൽ ശുദ്ധിയാക്കുക എന്നത് നിർബന്ധമാണ്. ഒരു അവയവത്തിൻ്റെ സ്ഥാനത്ത് മറ്റൊരു അവയവം കഴുകാൻ പാടില്ല. അതോടൊപ്പം ഇവ തുടർച്ചയായി ചെയ്യുക എന്നതും നിർബന്ധമാണ്. ഒരു അവയവം ശുദ്ധിയാക്കിയതിന് ശേഷം അടുത്തതിലേക്ക് പോകാൻ താമസമുണ്ടാകരുത്.

24

മുഖം കഴുകി കഴിഞ്ഞതിന് ശേഷം നമുക്ക് കൈകൾ കഴുകാൻ ആരംഭിക്കാം.

25

കൈ കഴുകുമ്പോൾ നിർബന്ധമായും കഴുകേണ്ട ഭാഗം, വിരലുകളുടെ അറ്റം മുതൽ കൈമുട്ട് വരെയാണ്. ശ്രദ്ധിക്കുക! കൈമുട്ടുകൾ ഉൾപ്പെടെയാണ് കഴുകേണ്ടത്.

26

ആദ്യം വലതു കൈയ്യിൻ്റെ കൈപ്പത്തിയിലെ വിരലുകളുടെ അറ്റം മുതൽ കഴുകാൻ ആരംഭിക്കാം. രണ്ട് കൈകളുടെയും വിരലുകൾ കോർത്തുകൊണ്ട് അവ കഴുകണം. ശേഷം വെള്ളം കൈമുട്ടിലേക്ക് എത്തിക്കാം.

27

... ഇനി ഇടതു കയ്യിലേക്ക് പോകാം. അവയും കൈപ്പത്തിയിലെ വിരലുകളുടെ അറ്റം മുതൽ കൈകൾ കോർത്തുകഴുകാം.

28

ഇനി തല തടവുന്നതിലേക്ക് പ്രവേശിക്കാം... രണ്ട് കൈകളും ആദ്യം നനക്കുക. ശേഷം ആ നനവോടെ രണ്ട് കൈകളും തലയുടെ തുടക്കഭാഗത്ത് വെക്കാം. അതിന് ശേഷം കൈകൾ രണ്ടും പിരടി വരെ കൊണ്ടു പോവുകയും, പിന്നീട് തുടങ്ങിയ ഭാഗത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവരികയുമാകാം. തലമുടിയുള്ളവരും, കഷണ്ടി കയറിയവരും തല തടവുന്നതിൽ യാതൊരു വ്യത്യാസവുമില്ല.

29

തല തടവിയതിന് ശേഷം കയ്യിൽ ബാക്കി വന്ന വെള്ളത്തിൻ്റെ നനവ് കൊണ്ട് നമുക്ക് രണ്ട് ചെവികളും തടവാം. ഇത് ഒരു തവണയാണ് ചെയ്യേണ്ടത്.

30

ചെവികൾ തടവേണ്ട രൂപം ഇനി പറയാം: ചൂണ്ടുവിരൽ രണ്ട് ചെവികളുടെയും ഉൾച്ചാലുകളിൽ പ്രവേശിപ്പിച്ച ശേഷമാണ് അവ തടവേണ്ടത്. തള്ളവിരൽ കൊണ്ട് ചെവിയുടെ പുറംഭാഗവും തടവണം. ഇതോടെ ചെവിയുടെ ഉള്ളും പുറവും നാം തടവിക്കഴിഞ്ഞിരിക്കുന്നു.

31

ഇനി കാലുകൾ കഴുകുന്നതിലേക്ക് പ്രവേശിക്കാം. കാലുകൾ കഴുകുമ്പോൾ നിർബന്ധമായും കഴുകേണ്ടത്: കാൽവിരലുകളുടെ അറ്റം മുതൽ രണ്ട് നെരിയാണികൾ വരെയാണ്. മടമ്പ് കഴുകുക എന്നത് നിർബന്ധമാണ് എന്നോർക്കുക.

32

വലതു കാലാണ് ആദ്യം കഴുകേണ്ടത്. കാൽവിരലുകളുടെ ഇടകളിൽ കൈവിരലുകൾ പ്രവേശിപ്പിച്ച് കഴുകാം. അതോടൊപ്പം രണ്ട് മടമ്പുകളും കാലിൻ്റെ അടിഭാഗവും പുറംഭാഗവും ശരിയായി വൃത്തിയാക്കുകയും ചെയ്യണം.

33

വലതു കാൽ കഴുകിയത് പോലെ ഇനി ഇടതു കാലും കഴുകാം. വിരലുകൾക്കിടയിൽ വെള്ളം പ്രവേശിപ്പിക്കാൻ മറക്കരുത്! അതോടൊപ്പം മടമ്പുകൾ കഴുകിയിട്ടുണ്ടെന്നും, വെള്ളം രണ്ട് നെരിയാണികളിലേക്കും എത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തുകയും ചെയ്യാം!

34

(സാരം:) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

35

വുദൂഅ് അവസാനിച്ചതിന് ശേഷം ഇപ്രകാരം ദിക്ർ ചൊല്ലുകയും, പ്രാർത്ഥിക്കുകയും വേണം. മറ്റൊരു ദിക്ർ കൂടി ചൊല്ലുന്നതും സുന്നത്താണ്:

36

(സാരം:) അല്ലാഹുവേ! ധാരാളമായി പശ്ചാത്തപിക്കുന്നവരിൽ നീ എന്നെ ഉൾപ്പെടുത്തേണമേ! ധാരാളമായി ശുദ്ധി വരുത്തുന്നവരിലും നീ എന്നെ ഉൾപ്പെടുത്തേണമേ!

37

അതല്ലെങ്കിൽ:

(സാരം) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

മ്

സ്ക്രീനിൽ രേഖപ്പെടുത്തിയത്

1

എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്?

2

"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ നമസ്കാരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുക. കൈകൾ മുട്ടുകൾ ഉൾപ്പെടെയും (കഴുകുക). നിങ്ങളുടെ തലകൾ തടവുകയും, നിങ്ങളുടെ കാലുകൾ നെരിയാണി ഉൾപ്പെടെ (കഴുകുകയും ചെയ്യുക)."

(സൂറ. മാഇദഃ: 6)

3

കൈപ്പത്തികൾ കഴുകൽ

4

വായ കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റലും

5

തുടർച്ചയായ രൂപം:

6

ഇടവിട്ടുള്ള രൂപം:

7

മുഖം കഴുകൽ

8

ഒന്ന്:

9

രണ്ട്:

10

നിയ്യത്ത് (ഉദ്ദേശം) വെക്കലും, ബിസ്മി ചൊല്ലലും.

11

കൈപ്പത്തികൾ കഴുകൽ

12

വായിൽ വെള്ളം കൊപ്ലിക്കൽ

13

മൂക്കിൽ വെള്ളം കയറ്റൽ

14

മുഖം കഴുകൽ

15

രണ്ട് കൈകളും മുട്ടുൾപ്പെടെ കഴുകൽ

16

തല തടവലും, രണ്ട് ചെവികൾ തടവലും

17

രണ്ട് കാലുകളും നെരിയാണിയുൾപ്പെടെ കഴുകൽ

18

രണ്ട് കൈകളും കഴുകൽ

19

തല തടവൽ

20

തലയുടെ ആരംഭം: നെറ്റിയുടെ ചെരിവും, പൊതുവെ മുടി മുളക്കുന്ന സ്ഥലവും

21

തലയുടെ അവസാനം: മുടികൾ മുളക്കുന്ന സ്ഥലം അവസാനിക്കുന്നത് വരെ അഥവാ പിരടി വരെ

22

രണ്ട് ചെവികളും തടവൽ

23

രണ്ട് കാലുകളും കഴുകൽ

24

നബി(ﷺ) പറഞ്ഞു:

"(വുദൂഇൽ ശരിക്കു നനക്കാത്ത) ആ മടമ്പുകൾക്ക് നരകം കൊണ്ട് നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി ചെയ്യുക."

(അബൂദാവൂദ്)

25

(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

(മുസ്ലിം)

26

(സാരം:) അല്ലാഹുവേ! ധാരാളമായി പശ്ചാത്തപിക്കുന്നവരിൽ നീ എന്നെ ഉൾപ്പെടുത്തേണമേ! ധാരാളമായി ശുദ്ധി വരുത്തുന്നവരിലും നീ എന്നെ ഉൾപ്പെടുത്തേണമേ!

(തിർമിദി)

27

(സാരം:) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

(അമലുൽ യൗമിവല്ലയ്ലഃ / നസാഈ)

എങ്ങനെയാണ് ഞാൻ നമസ്കരിക്കേണ്ടത്?

നമസ്കാരം; തക്ബീർ മുതൽ തസ്'ലീം വരെ

മ്

ശബ്ദം

1

(ഇഖാമതിൻ്റെ ശബ്ദം)

2

(ഇഖാമത്തിൻ്റെ ശബ്ദം തുടരുന്നു)

നമസ്കരിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് നിയ്യത്ത് (ഉദ്ദേശം) വെക്കുക എന്നതാണ്. നിയ്യതിൻ്റെ സ്ഥാനം ഹൃദയമാണ്.

3

നമുക്ക് ഖിബ്'ലയിലേക്ക് തിരിഞ്ഞു നിൽക്കാം. നീ ഇമാമായി നിൽക്കുകയോ, ഒറ്റക്ക് നമസ്കരിക്കുകയോ ആണെങ്കിൽ നിൻ്റെ മുൻപിൽ ഒരു മറ (സുത്റഃ) വെക്കുക.

4

(അല്ലാഹു അക്ബർ) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

ഇതാണ് തക്ബീറതുൽ ഇഹ്റാം. നമസ്കാരത്തിലേക്ക് നാം പ്രവേശിക്കുന്നത് ഇതിലൂടെയാണ്. നാവു കൊണ്ട് ഈ വാക്കുകൾ ഉച്ചരിക്കുക എന്നത് നിർബന്ധമാണ്.

5

തക്ബീർ ചൊല്ലുമ്പോൾ നമ്മുടെ രണ്ട് കൈകളും തോളുകൾക്ക് നേരെ വരുന്ന വിധം -കൈവെള്ളകൾ ഖിബ്'ല യുടെ ദിശയിലേക്ക് തിരിയുന്ന രൂപത്തിൽ- ഉയർത്തുക.

അതല്ലെങ്കിൽ:

രണ്ട് കൈകളും -തൊട്ടുമുൻപ് പറഞ്ഞതു പോലെ- ചെവികളുടെ നേരെ വരുന്ന വിധം ഉയർത്തുക.

6

തക്ബീർ ചൊല്ലിയ ശേഷം രണ്ട് കൈകളും നെഞ്ചിന് മുകളിൽ വെക്കുക. അല്ലെങ്കിൽ നെഞ്ചിന് താഴെ -പൊക്കിളിന് മുകളിലായോ, താഴെയായോ- വെക്കാം. ഇതെല്ലാം ശരിയായ രൂപമാണ്.

വലതു കൈ ഇടതു കൈപ്പത്തിക്ക് മുകളിലാണ് വെക്കേണ്ടത്.

അതല്ലെങ്കിൽ, വലതുകൈപ്പത്തി കൊണ്ട് ഇടതുകൈപ്പത്തിയുടെ പുറംഭാഗം പിടിക്കുകയുമാകാം.

അതുമല്ലെങ്കിൽ വലതു കൈപ്പത്തി കൊണ്ട് ഇടതുകണങ്കയ്യുടെ മേലെ പിടിക്കുകയുമാകാം.

7

(സാരം) അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"

തക്ബീറതുൽ ഇഹ്റാമിന് ശേഷം -ഖുർആൻ പാരായണം തുടങ്ങുന്നതിന് മുൻപ്- പ്രാരംഭപ്രാർത്ഥനയാണ് നാം ചൊല്ലേണ്ടത്. നമസ്കാരത്തിൻ്റെ പ്രാരംഭത്തിൽ ചൊല്ലുന്ന ഈ പ്രാർത്ഥന വ്യത്യസ്ത രൂപങ്ങളിൽ വന്നിട്ടുണ്ട്. ഈ പ്രാർത്ഥനകൾ ഓരോ നമസ്കാരത്തിലും വ്യത്യസ്തമാക്കാവുന്നതാണ്. അങ്ങനെ ചെയ്യലാണ് സുന്നത്.

8

(സാരം:) എറിഞ്ഞകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു.

പ്രാരംഭപ്രാർത്ഥനക്ക് ശേഷം: (മേൽ പറഞ്ഞതു പോലെ) ഇസ്തിആദത് (പിശാചിൽ നിന്ന് രക്ഷ ചോദിക്കുകയാണ്) വേണ്ടത്. അതിന് ശേഷം സൂറതുൽ ഫാതിഹഃ പാരായണം ചെയ്യണം.

9

ഭയഭക്തിയോടെയും ശാന്തമായ ഹൃദയത്തോടെയും ഫാതിഹഃയിലേ ഓരോ ആയത്തുകളും നാം പാരായണം ചെയ്യുക.

10

(ആമീൻ)

നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിനും അദ്ദേഹത്തെ പിന്തുടരുന്ന മഅ്മൂമിനും 'ആമീൻ' എന്ന് പറയൽ സുന്നത്താണ്. സൂറ. ഫാതിഹഃയിലെ ആയത്തുകളിൽ പെട്ടതല്ല ആ വാചകം. മറിച്ച്, അല്ലാഹുവേ! നീ ഈ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ എന്ന അർത്ഥമുൾക്കൊള്ളുന്ന പ്രാർത്ഥനയുടെ വാക്കാണ് അത്.

11

ഫാതിഹഃ പാരായണം ചെയ്ത ശേഷം ഖുർആനിൽ നിന്ന് നമുക്ക് സാധിക്കുന്നത്ര പാരായണം ചെയ്യാം. ഒന്നല്ലെങ്കിൽ ഒരു സൂറത്തോ (അദ്ധ്യായം) അല്ലെങ്കിൽ അതിൻ്റെ ഒരു ഭാഗമോ പാരായണം ചെയ്യാം. ഈ പാരായണം അവസാനിച്ച ശേഷം റുകൂഇലേക്ക് പോകുന്നതിന് മുൻപ് ഒരു ചെറിയ സമയം നാം നിശബ്ദത പാലിക്കണം.

12

(സാരം) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

നിൽക്കുകയായിരുന്ന നാം റുകൂഇലേക്ക് പ്രവേശിക്കുമ്പോൾ ചെല്ലേണ്ട തക്ബീറാണത്.

നമസ്കാരത്തിൽ നബി (ﷺ) കൈകളുയർത്തിയിരുന്ന രണ്ടാമത്തെ സ്ഥാനമാണ് ഇത്. തോളുകൾക്ക് നേരെയായോ, ചെവികൾക്ക് നേരെയായോ രണ്ട് കൈകളും നാം ഉയർത്തണം.

13

(റുകൂഇൽ) രണ്ട് കൈപ്പത്തികളും കാൽമുട്ടുകൾക്ക് മേൽ വെക്കുകയും, നമ്മുടെ വിരലുകൾ വിടർത്തി, മുട്ടുകൾക്ക് മേൽ -അവ കൈകൊണ്ട് പിടിച്ചിരിക്കുന്നത് പോലെ- അമർത്തി വെക്കുകയും വേണം.

റുകൂഇൽ നാം അടക്കത്തോടെ നിലയുറപ്പിക്കുക. രണ്ട് കൈകളും ഇരുപാർശ്വങ്ങളിൽ നിന്നും അകറ്റിപ്പിടിക്കുക. നമ്മുടെ കവിൾത്തടം വെളിവാകുന്ന രൂപത്തിൽ വശത്തേക്ക് തല ചെരിക്കാൻ പാടില്ല.

14

മുതുക് -വളവില്ലാതെ- നേരെയാണ് നിൽക്കേണ്ടത്. തല മുതുകിനോടൊപ്പം നേരെ നിലകൊള്ളണം. അത് ഉയർത്തി പിടിക്കുകയോ, താഴേക്ക് കുത്തിപ്പിടിക്കുകയോ ചെയ്യരുത്.

15

(സാരം:) "അതിമഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു."

ഈ തസ്ബീഹിൻ്റെ വാചകം മൂന്നു തവണ ആവർത്തിക്കണം. ഏറ്റവും ചുരുങ്ങിയ പൂർണ്ണത അതാണ്. ഒരു തവണ ചൊല്ലിയാൽ നിർബന്ധബാധ്യത നിറവേറ്റിയിരിക്കുന്നു എന്നു പറയാം. ഉദ്ദേശിക്കുന്നെങ്കിൽ ഈ തസ്ബീഹ് മൂന്നിൽ കൂടുതലായി അധികരിപ്പിക്കാവുന്നതുമാണ്. നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട തസ്ബീഹിൻ്റെ വ്യത്യസ്ത രൂപങ്ങൾ റുകൂഇൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക.

16

റുകൂഇൽ ചൊല്ലേണ്ട വ്യത്യസ്ത ദിക്റുകൾ (സ്തുതികീർത്തനങ്ങൾ) ഉണ്ട്.

17

(സാരം:) അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു.

റുകൂഇൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് നാം ഇപ്രകാരം പറയേണ്ടത്. നാം ഒറ്റക്ക് നമസ്കരിക്കുകയാണെങ്കിലും, ഇമാമായി നമസ്കാരത്തിന് നേതൃത്വം നൽകുകയാണെങ്കിലും ഇപ്രകാരമാണ് പറയേണ്ടത്.

18

തോളുകൾക്ക് നേരെയായിക്കൊണ്ടോ, ചെവികൾക്ക് നേരെയാകും വിധമോ നാം കൈകൾ ഉയർത്തുകയും ചെയ്യണം. നമസ്കാരത്തിൽ നാം കൈകളുയർത്തേണ്ട മൂന്നാമത്തെ സ്ഥാനമാണിത്.

19

പിന്നീട് നേരെ നിന്നുകൊണ്ട് ഇപ്രകാരം പറയുക:

"ഞങ്ങളുടെ റബ്ബേ! സർവ്വ സ്തുതികളും നിനക്കാകുന്നു."

20

റുകൂഇൽ നിന്ന് ഉയർന്ന ശേഷം കൈകൾ താഴ്ത്തിയിടുകയോ, കൈകൾ (ഫാതിഹഃ ഓതുമ്പോൾ) പിടിച്ചതു പോലെ വെക്കുകയോ ചെയ്യാം.

21

റുകൂഇന് ശേഷമുള്ള നിർത്തം ദീർഘിപ്പിക്കുക എന്നതും, അതിൽ അടക്കവും ഒതുക്കവും പാലിക്കുക എന്നതും സുന്നത്താണ്.

22

(സാരം:) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

ഈ നിർത്തത്തിൽ നിന്ന് സുജൂദിലേക്കാണ് (സാഷ്ടാംഗം) ഇനി നീങ്ങേണ്ടത്. 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് നാം താഴേക്ക് പോവുക.

കാൽമുട്ടുകൾ ഭൂമിയിൽ പതിക്കുന്നതിന് മുൻപ് കൈകളോ, കൈകൾ ഭൂമിയിൽ വെക്കുന്നതിന് മുൻപ് കാൽമുട്ടുകളോ ആദ്യം ഭൂമിയിൽ സ്പർശിക്കാം. നമുക്ക് ഏറ്റവും എളുപ്പമുള്ള രൂപം അതിൽ സ്വീകരിക്കുക.

23

ഏഴ് അവയവങ്ങൾക്ക് മേലെയാണ് നാം സുജൂദ് ചെയ്യേണ്ടത്. നബി -ﷺ- അപ്രകാരമാണ് നമ്മെ പഠിപ്പിച്ചത്.

മൂക്കുൾപ്പടെ നെറ്റിയും, രണ്ട് കൈപ്പത്തികളും, രണ്ട് കാൽപ്പത്തികളും, രണ്ട് കാൽമുട്ടുകളുമാണ് (ഏഴ് അവയവങ്ങൾ).

24

കാൽപ്പത്തിയിലെ വിരലുകളുടെ അറ്റം ഖിബ്'ലക്ക് നേരെ വരുന്ന രൂപത്തിൽ, കുത്തിനിർത്തിയ രൂപത്തിലാണ് കാൽപ്പത്തി വെക്കേണ്ടത്.

രണ്ട് തുടകളും അകത്തിവെക്കുകയും, വയറ് അവയിൽ നിന്ന് അകറ്റിവെക്കുകയും ചെയ്യണം.

കൈത്തണ്ടകൾ ഭൂമിയിൽ നിന്ന് ഉയർത്തി വെക്കുകയും, നമ്മുടെ പാർശ്വങ്ങളിൽ നിന്ന് അകറ്റിപ്പിടിക്കുകയും ചെയ്യണം. എന്നാൽ ജമാഅതായി നമസ്കരിക്കുകയോ, ചുറ്റുമുള്ളവർക്ക് ഉപദ്രവം വരുത്തുകയോ ചെയ്യുമെങ്കിൽ ഇപ്രകാരം ചെയ്യേണ്ടതില്ല.

രണ്ട് കൈപ്പത്തികളും തോളുകൾക്ക് നേരെയാകുന്ന രൂപത്തിലോ, രണ്ട് ചെവികളുടെ നേരെ വരുന്ന വിധത്തിലോ വെക്കുകയും വേണം.

25

(സാരം:) അത്യുന്നതനായ എന്റെ റബ്ബിൻ്റെ (രക്ഷിതാവിൻ്റെ) പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

ഈ തസ്ബീഹിൻ്റെ വാചകം മൂന്നു തവണ ആവർത്തിക്കണം. ഏറ്റവും ചുരുങ്ങിയ പൂർണ്ണത അതാണ്. ഒരു തവണ ചൊല്ലിയാൽ നിർബന്ധബാധ്യത നിറവേറ്റിയിരിക്കുന്നു എന്നു പറയാം. ഉദ്ദേശിക്കുന്നെങ്കിൽ ഈ തസ്ബീഹ് മൂന്നിൽ കൂടുതലായി അധികരിപ്പിക്കാവുന്നതുമാണ്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട തസ്ബീഹിൻ്റെ വ്യത്യസ്ത രൂപങ്ങൾ സുജൂദിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഇഹ-പരലോകങ്ങളിലെ നന്മകൾക്ക് വേണ്ടി സുജൂദിൽ നമുക്ക് പ്രാർത്ഥിക്കുകയുമാകാം.

26

നബി -ﷺ- പറഞ്ഞു: "ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക അവൻ സുജൂദിലാകുമ്പോഴാണ്. അതിനാൽ നിങ്ങൾ (സുജൂദിൽ) പ്രാർത്ഥന അധികരിപ്പിക്കുക."

മ്

(സാരം:) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിൽ നിന്ന് നമുക്ക് തലയുയർത്താം.

ഇടതു കാൽ പരത്തിവെച്ച ശേഷം അതിന് മുകളിലായി നമുക്ക് ഇരിക്കാം. വലതുകാൽ കുത്തിവെക്കുകയും, അതിൻ്റെ വിരലുകൾ ഖിബ്'ലക്ക് നേരെ തിരിയുന്ന രൂപത്തിൽ വെക്കുകയും ചെയ്യുക.

അതല്ലെങ്കിൽ:

രണ്ട് കാലുകളും കുത്തിനിർത്തുകയും, അവയുടെ മടമ്പുകൾക്ക് മുകളിൽ ഇരിക്കുകയുമാകാം.

കൈത്തണ്ടകൾ തുടകൾക്ക് മേലെ പരത്തിവെക്കണം. വലതു തുടയുടെ മേൽ വലതുകൈത്തണ്ടയും, ഇടതു തുടയുടെ മേൽ ഇടതു കൈത്തണ്ടയും... കാൽമുട്ടിന് മേലെയോ കാൽമുട്ടിന് അരികിലായോ കൈപ്പത്തി വെക്കുക.

28

(സാരം) "എൻറെ റബ്ബേ! നീ എനിക്ക് പൊറുത്തു തരേണമേ!"

രണ്ട് സുജൂദുകൾക്കിടയിൽ ഈ പ്രാർത്ഥനയാണ് നാം ചൊല്ലേണ്ടത്. ഈ സന്ദർഭത്തിൽ അടക്കത്തോടെയും ഒതുക്കത്തോടെയും ഇരിക്കുകയും വേണം.

29

(സാരം:) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

ഇനി തക്ബീർ ചൊല്ലിക്കൊണ്ട് രണ്ടാമതും സുജൂദിലേക്ക് പോകാം. ആദ്യത്തെ സുജൂദിൻ്റെ രൂപം തന്നെയാണ് ഇവിടെയും പാലിക്കേണ്ടത്. അവിടെ പറഞ്ഞതു തന്നെയാണ് ഇവിടെയും പറയേണ്ടത്...

30

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

ഇനി രണ്ടാമത്തെ റക്അത് നിർവ്വഹിക്കാം. ഒന്നാമത്തെ റക്അത് നിർവ്വഹിച്ച അതേ രൂപത്തിൽ തന്നെയാണ് അത് നിർവ്വഹിക്കേണ്ടത്.

കൈകൾ നെഞ്ചിന് മേൽ വെക്കുക, ഫാതിഹഃ ഓതുക, ഖുർആനിലെ ഒന്നോ അതിലധികമോ ഉള്ള ആയത്തുകൾ പാരായണം ചെയ്യുക...

ശേഷം നമുക്ക് റുകൂഅ് ചെയ്യാം.

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

ഇനി എഴുന്നേൽക്കാം.

(സാരം:) അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു.

ശേഷം സുജൂദിലേക്ക് തന്നെ നമുക്ക് പോകാം.

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

ശേഷം നമുക്ക് രണ്ട് തവണ സുജൂദ് ചെയ്യാം. അതിന് ശേഷം 'തശഹ്ഹുദ്' നിർവ്വഹിക്കുന്നതിനായി ഇരിക്കാം.

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

(സാരം:) "അല്ലാഹുവാണ് ഏറ്റവും വലിയവൻ!"

31

രണ്ട് റക്അതുകൾ പൂർത്തീകരിച്ച ശേഷമാണ് തശഹ്ഹുദിന് വേണ്ടി ഇരിക്കേണ്ടത്. ഇവിടെ 'ഇഫ്തിറാശിൻ്റെ' ഇരുത്തമാണ് ഇരിക്കേണ്ടത്.

32

സുബ്ഹ് നമസ്കാരം, ജുമുഅഃ നമസ്കാരം, പെരുന്നാൾ നമസ്കാരം പോലുള്ള രണ്ട് റക്അതുള്ള നിസ്കാരങ്ങളിൽ തശഹ്ഹുദിൻ്റെ ഇരുത്തം 'ഇഫ്തിറാശിൻ്റെ' (ഇടതു കാൽ പരത്തിവെച്ച് അതിന് മുകളിൽ ഇരിക്കുകയും, വലതു കാൽ കുത്തിവെക്കുകയും ചെയ്യുന്ന രൂപം) ഇരുത്തമാണ്. മൂന്ന് റക്അതുള്ള നമസ്കാരത്തിലും, നാലു റക്അതുള്ള നമസ്കാരത്തിലും ആദ്യത്തെ തശഹ്ഹുദിലും, സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലും ഇപ്രകാരമാണ് ഇരിക്കേണ്ടത്.

33

തടിച്ച ശരീരപ്രകൃതി കാരണത്താലോ, കാലിൽ അനുഭവപ്പെടുന്ന വേദന കാരണത്താലോ ഇഫ്തിറാശിൻ്റെ ഇരുത്തം പ്രയാസം സൃഷ്ടിക്കുന്നവർക്ക് അവന് സാധിക്കുന്ന രൂപത്തിൽ ഇരിക്കാവുന്നതാണ്.

34

തശഹ്ഹുദിൻ്റെ വേളയിൽ വലതു കൈ വലതു തുടയുടെ മേൽ വെക്കുകയും, വിരലുകൾ കൂട്ടിപ്പിടിക്കുകയും ചെയ്യണം; ചൂണ്ടു വിരലൊഴികെ. ചൂണ്ടുവിരൽ കൊണ്ട് നേരെമുൻപിലേക്ക് ചൂണ്ടുകയുമാണ് വേണ്ടത്.

35

അതല്ലെങ്കിൽ നടുവിരലും തള്ളവിരലും വൃത്താകൃതിയിൽ പിടിക്കുകയും, മറ്റെല്ലാ വിരലുകളും കൂട്ടിപ്പിടിക്കുകയും, ശേഷം ചൂണ്ടുവിരൽ കൊണ്ട് നേരെ ചൂണ്ടുകയുമാകാം.

36

ഇടതുകൈ ഒന്നല്ലെങ്കിൽ ഇടതു തുടയുടെ മേൽ പരത്തിവെക്കാം. അല്ലെങ്കിൽ ഇടതുകൈപ്പത്തി കൊണ്ട് കാൽമുട്ടുകൾ കൂട്ടിപ്പിടിക്കുകയുമാകാം.

തശഹ്ഹുദിൻ്റെ വേളയിൽ വലതു കൈയ്യിലെ ചൂണ്ടുവിരലിലേക്ക് നോക്കിക്കൊണ്ടിരിക്കുക എന്നത് സുന്നത്താണ്.

37

(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

മൂന്നു റക്അതോ നാല് റക്അതോ ഉള്ള നമസ്കാരങ്ങളിൽ ഒന്നാമത്തെ തശഹ്ഹുദ് ഇത്ര മാത്രം ചൊല്ലിയാൽ മതിയാകും.

എന്നാൽ സുബ്ഹ് നമസ്കാരമോ, ജുമുഅ-പെരുന്നാൾ നമസ്കാരങ്ങളോ പോലുള്ള -രണ്ട് റക്അതുള്ള നമസ്കാരങ്ങളിൽ- തശഹ്ഹുദ് പൂർണ്ണമായി ചൊല്ലണം. ഇബ്രാഹീമിയ്യഃ സ്വലാത്താണ് ഇവിടെ ചൊല്ലേണ്ടത്.

(സാരം:) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു.

38

(സാരം:) നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ.

(സാരം:) നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ.

തശഹ്ഹുദിനും നബി -ﷺ- പഠിപ്പിച്ച പ്രാർത്ഥനകൾക്കും ശേഷം സലാം വീട്ടുകയാണ് വേണ്ടത്. രണ്ട് റക്അതുള്ള നമസ്കാരങ്ങളാണ് ഇപ്രകാരം നിർവ്വഹിക്കേണ്ടത്.

39

ചെറിയ ശബ്ദത്തിൽ 'അല്ലാഹു അക്ബർ' എന്ന് കേൾപ്പിക്കാം.

മഗ്'രിബ് പോലെ മൂന്ന് റക്അതുള്ള നമസ്കാരങ്ങളോ, ദ്വുഹ്റും അസ്വറും ഇശാഉം പോലെ നാല് റക്അതുള്ള നമസ്കാരങ്ങളോ ആണെങ്കിൽ...

40

മഗ്'രിബ് നമസ്കാരമാണെങ്കിൽ ഒന്നാമത്തെ തശഹ്ഹുദിന് ശേഷം ഒരു റക്അത് കൂടി നമസ്കരിക്കുന്നതിന് വേണ്ടി എഴുന്നേൽക്കുക. ദ്വുഹ്റോ അസ്വറോ ഇശാഓ ആണെങ്കിൽ രണ്ട് റക്അതുകൾ കൂടി നമസ്കരിക്കുന്നതിന് വേണ്ടി എഴുന്നേൽക്കുക. അതിൽ ഫാതിഹഃ പാരായണം ചെയ്യുക. റുകൂഉം സുജൂദും അവക്കിടയിലുള്ള നിർത്തവും, ഇരിക്കലും -മുൻപ് വിശദീകരിച്ചതു പോലെ- നിർവ്വഹിക്കുക...

41

(സാരം:) അല്ലാഹുവാണ് ഏറ്റവും വലിയവൻ!

42

രണ്ട് തശഹ്ഹുദുകളുള്ള നമസ്കാരത്തിൽ അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- 'തവർറുകി'ൻ്റെ ഇരുത്തമാണ് സ്വീകരിച്ചിരുന്നത്.

43

മൂന്നോ നാലോ റക്അതുള്ള നമസ്കാരങ്ങളിലെ അവസാനത്തെ തശഹ്ഹുദിലെ ഇരുത്തമാണ് തവർറുകിൻ്റെ രൂപത്തിൽ നിർവ്വഹിക്കേണ്ടത്. ഇതിന് ഒന്നിലധികം രൂപങ്ങളുണ്ട്.

44

രണ്ട് കാലുകളും വലതു ഭാഗത്തു കൂടെ പുറത്തേക്ക് കൊണ്ടുവരികയും, ഇടതു കാൽ പരത്തിവെക്കുകയും, വലതു കാൽ കുത്തിനിർത്തുകയും ചെയ്ത ശേഷം പൃഷ്ഠഭാഗം പൂർണ്ണമായും തറയിൽ വെക്കുക.

അല്ലെങ്കിൽ:

രണ്ട് കാലുകളും പരത്തിവെക്കുകയും, അവ രണ്ടും വലതുഭാഗത്ത് കൂടെ പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുക.

അതല്ലെങ്കിൽ:

വലതു കാൽ പരത്തി വെക്കുകയും, ഇടതുകാൽ വലതുകാലിൻ്റെ തുടയുടെയും കണങ്കാലിൻ്റെയും ഇടയിലൂടെ പ്രവേശിപ്പിക്കുകയും ചെയ്യുക.

45

അവസാനത്തെ തശഹ്ഹുദിൻ്റെ ഇരുത്തത്തിൽ തശഹ്ഹുദ് പാരായണം ചെയ്യുകയും, ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം.

46

തശഹ്ഹുദ് അവസാനിച്ചാൽ -സലാം വീട്ടുന്നതിന് മുൻപ്- നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കണം. നരകശിക്ഷ, ഖബർ ശിക്ഷ, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങൾ, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിലെ ഉപദ്രവങ്ങൾ... ഇവയാണ് രക്ഷ തേടേണ്ട നാല് കാര്യങ്ങൾ.

അതിന് ശേഷം നാം ഉദ്ദേശിക്കുന്ന ഇഹ-പര നന്മകൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാം.

47

(സാരം:) നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ

(സാരം:) നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ.

സലാം വീട്ടിയാലല്ലാതെ നമസ്കാരം അവസാനിക്കുകയോ, അതിൽ നിന്ന് പുറത്തു കടക്കുകയോ ഇല്ല.

48

സലാം വീട്ടിയതോടെ നാം നമസ്കാരത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞു.

(സാരം:) അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു! അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു! അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു!

49

നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്നു തവണ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് പറയൽ സുന്നത്താണ്. ശേഷം നബി -ﷺ- പഠിപ്പിച്ചു തന്ന ദിക്റുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ സ്മരിക്കുക.

മ്

സ്ക്രീനിൽ രേഖപ്പെടുത്തിയത്.

1

ഇമാമായുള്ള നമസ്കാരമോ, ഒറ്റക്കുള്ള നമസ്കാരമോ ആകട്ടെ...

2

തക്ബീറതുൽ ഇഹ്റാം

3

രണ്ട് കൈകളും തോളിന് നേരെ ഉയർത്താം!

4

അതല്ലെങ്കിൽ -ഇതേ രൂപത്തിൽ- ചെവികൾക്ക് നേരെ ഉയർത്താം.

5

രണ്ട് കൈകളും നെഞ്ചിന് മുകളിൽ വെക്കാം

6

അതല്ലെങ്കിൽ പൊക്കിളിന് മുകളിൽ

7

അല്ലെങ്കിൽ പൊക്കിളിന് താഴെ

8

വലതു കൈ ഇടതു കൈപ്പത്തിക്ക് മുകളിലാണ് വെക്കേണ്ടത്.

9

അതുമല്ലെങ്കിൽ വലതു കൈപ്പത്തി കൊണ്ട് ഇടതു കണങ്കയ്യുടെ മേലെ പിടിക്കുകയുമാകാം.

10

പ്രാരംഭ പ്രാർത്ഥന

11

(സാരം) അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" (മുസ്ലിം)

12

ഈ സന്ദർഭത്തിൽ (സ്ഥിരപ്പെട്ട) വ്യത്യസ്ത പ്രാർത്ഥനകൾ മാറിമാറി ചൊല്ലുക എന്നത് സുന്നത്തിൽ പെട്ടതാണ്

13

അല്ലാഹുവിനോട് രക്ഷ ചോദിക്കൽ

14

(സാരം:) എറിഞ്ഞകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു.

15

ഫാതിഹഃ

16

(സാരം:) ലോകരക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും! പരമകാരുണികനും കരുണാനിധിയുമായവന്. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല.

17

ഈ പ്രാർത്ഥന സ്വീകരിക്കേണമേ

18

"അല്ലാഹുവേ! നീ ഉത്തരം നൽകേണമേ" എന്ന അർത്ഥമുള്ള പ്രാർത്ഥന.

19

ഖുർആനിൽ നിന്ന് സാധിക്കുന്നത് പാരായണം ചെയ്യാം

20

റുകൂഅ് (പ്രണാമം അർപ്പിക്കൽ)

21

അല്ലാഹു ഏറ്റവും വലിയവനാണ്

22

മുതുക് വളയാതെ നേരെ നിർത്താം

23

(സാരം) "അതിമഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു."

24

റുകൂഇൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളിലൊന്ന്...

25

(സാരം:) സർവ്വപരിശുദ്ധനും അതീവശുദ്ധിയുള്ളവനും. മലക്കുകളുടെയും ആത്മാവിൻ്റെയും രക്ഷിതാവ് ആയവനും.

26

ഞങ്ങളുടെ റബ്ബിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ!

27

(സാരം:) അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു.

28

ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ധാരാളവും പരിശുദ്ധവും അനുഗ്രഹീതവുമായ സ്തുതികൾ.

29

കൈകൾ അയച്ചിടാം

30

അല്ലെങ്കിൽ കൂട്ടിപ്പിടിക്കാം

31

സുജൂദ് (സാഷ്ടാംഗം)

32

മൂക്കിനോടൊപ്പം നെറ്റിയും

33

രണ്ട് കൈപ്പത്തികൾ

34

രണ്ട് കാൽമുട്ടുകൾ

35

രണ്ട് കാൽപ്പത്തികൾ

36

(സാരം) അത്യുന്നതനായ എന്റെ നാഥൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു

37

"ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക അവൻ സുജൂദിലാകുമ്പോഴാണ്. അതിനാൽ നിങ്ങൾ (സുജൂദിൽ) പ്രാർത്ഥന അധികരിപ്പിക്കുക." (മുസ്ലിം)

38

ഇഫ്തിറാശിൻ്റെ ഇരുത്തം

39

ഇഖ്ആഇൻ്റെ ഇരുത്തം

40

(സാരം:) എൻ്റെ രക്ഷിതാവേ! നീ എനിക്ക് പൊറുത്തു നൽകേണമേ! (മൂന്നു തവണ)

41

(സാരം:) "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എൻ്റെ കുറവുകൾ നികത്തുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"

42

സുബ്ഹ്

43

ജുമുഅഃ

44

രണ്ട് പെരുന്നാൾ നമസ്കാരങ്ങൾ

45

ദ്വുഹ്ർ

46

അസ്വർ

47

മഗ്'രിബ്

48

ഇശാഅ്

49

(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

50

(സാരം:) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു.

51

ദ്വുഹ്ർ - അസ്വർ - മഗ്'രിബ് - ഇശാഅ്

52

സ്വുബ്ഹ് - ജുമുഅഃ - പെരുന്നാൾ നമസ്കാരങ്ങൾ

53

(സാരം:) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു.

54

(സാരം:) നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ

55

"(നബി -ﷺ-) അവസാനത്തെ റക്അതിൽ ഇരുന്നാൽ തൻ്റെ ഇടതു കാൽ മുന്നോട്ടു വെക്കുകയും, മറുകാൽ കുത്തിനിർത്തുകയും, തൻ്റെ പിൻഭാഗത്ത് ഇരിക്കുകയും ചെയ്യും." (ബുഖാരി)

56

തവർറുകിൻ്റെ ഇരുത്തം

57

(സാരം:) "അല്ലാഹുവേ! നരകശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിലെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു." (മുസ്ലിം)

58

(സാരം:) "അല്ലാഹുവേ! ഞാൻ എൻ്റെ സ്വന്തത്തോട് ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. തിന്മകൾ നീയല്ലാതെ മറ്റാരും പൊറുക്കുകയില്ല. അതിനാൽ നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം നീ എനിക്ക് നൽകേണമേ! എന്നോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ! തീർച്ചയായും നീ അങ്ങേയറ്റം പൊറുക്കുന്നവനും, ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു." (ബുഖാരി)

59

(സാരം:) അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. (മൂന്ന് തവണ.)

60

അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "തീർച്ചയായും അന്ത്യനാളിൽ ആദ്യമായി ഒരടിമയുടെ പ്രവർത്തനത്തിൽ നിന്ന് വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരമായിരിക്കും. അത് നന്നായാൽ അവൻ വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. അത് മോശമായാൽ അവൻ പരാജയപ്പെടുകയും നഷ്ടക്കാരനാവുകയും ചെയ്തിരിക്കുന്നു." (അബൂദാവൂദ്, തിർമിദി, നസാഈ)