أدعية جامعة
സമഗ്രമായ പ്രാർത്ഥനകൾ[1] ഈ പ്രാർത്ഥനകൾ ആശയ സമ്പുഷ്ടങ്ങളായവയാണ്, അവയിൽ ചിലത് ഖുർആനിലും, ചിലത് നബിയുടെ -ﷺ- സുന്നത്തിൽ സ്ഥിരപ്പെട്ടവയുമാണ്. ഈ പ്രാർത്ഥനകൾ ഏത് സമയത്തും, ഏത് സ്ഥലത്തും ചൊല്ലാവുന്നതാണ്, പ്രത്യേകിച്ച് ത്വവാഫ്, സഅ്യ്, അറഫ, മുസ്ദലിഫ തുടങ്ങിയ സന്ദർഭങ്ങളിൽ. ഇതല്ലാത്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്.
സമഗ്രമായ പ്രാർത്ഥനകൾ[1] ഈ പ്രാർത്ഥനകൾ ആശയ സമ്പുഷ്ടങ്ങളായവയാണ്, അവയിൽ ചിലത് ഖുർആനിലും, ചിലത് നബിയുടെ -ﷺ- സുന്നത്തിൽ സ്ഥിരപ്പെട്ടവയുമാണ്. ഈ പ്രാർത്ഥനകൾ ഏത് സമയത്തും, ഏത് സ്ഥലത്തും ചൊല്ലാവുന്നതാണ്, പ്രത്യേകിച്ച് ത്വവാഫ്, സഅ്യ്, അറഫ, മുസ്ദലിഫ തുടങ്ങിയ സന്ദർഭങ്ങളിൽ. ഇതല്ലാത്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്.
ആദ്യമായി: പ്രാര്‍ത്ഥനകള്‍ ഖുര്‍ആനില്‍ നിന്ന്.
ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാകുന്നു.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് നൽകേണമേ; പരലോകത്തും നീ നല്ലത് നൽകേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് അബദ്ധം പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ് നല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി.അതിനാൽ ധിക്കാരികളും അവിശ്വാസികളുമായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.'
ഞങ്ങളുടെ റബ്ബേ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കുകയും ചെയ്യേണമേ.
എന്‍റെ റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഒരുത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ.
ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും,(നിന്‍റെ) റസൂലിനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിരുകവിയലും ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ. ഞങ്ങളുടെ കാൽപാദങ്ങൾ നീ ഉറപ്പിച്ചു നിറുത്തുകയും, അവിശ്വാസികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ റബ്ബേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ.
ഞങ്ങളുടെ റബ്ബേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.
ഞങ്ങളുടെ റബ്ബേ, ഈമാനിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ 'നിങ്ങള്‍ നിങ്ങളുടെ റബ്ബിൽ വിശ്വസിക്കുവിന്‍' എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ നീ മായ്ച്ചുകളയുകയും ചെയ്യേണമേ. സദ്-വൃത്തരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ റബ്ബേ, നിന്‍റെ റസൂലുകൾ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിർത്തെഴുന്നേൽപ്പിന്റെ നാളില്‍ ഞങ്ങള്‍ക്ക് നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.
എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ ഉടമസ്ഥൻ.
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ അക്രമികളായ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന് ഇരയാക്കരുതേ, ഞങ്ങളെ നീ നിന്‍റെ കരുണയാല്‍ അവിശ്വാസികളായ ജനവിഭാഗത്തില്‍ നിന്ന് രക്ഷിക്കേണമേ.
എന്‍റെ റബ്ബേ, ഈ നാടിനെ നീ നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.
എന്‍റെ റബ്ബേ, എന്നെ നീ നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ.എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ റബ്ബേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ റബ്ബേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും ഈമാനുള്ളവർക്കും നീ പൊറുത്തുതരേണമേ.
ഞങ്ങളുടെ റബ്ബേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.
എന്‍റെ റബ്ബേ, എനിക്ക് നീ ഹൃദയവിശാലത നല്‍കേണമേ, എന്‍റെ കാര്യങ്ങള്‍ എളുപ്പമാക്കേണമേ.
എന്‍റെ റബ്ബേ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ.
നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
എന്‍റെ റബ്ബേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
എന്‍റെ റബ്ബേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. എന്‍റെ റബ്ബേ, അവര്‍ എന്നെ സമീപിക്കാതിരിക്കാന്‍ ഞാന്‍ നിന്നോട് രക്ഷതേടുന്നു.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.
എന്‍റെ റബ്ബേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.
ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് മോശമായ വാസ സ്ഥലവും താമസ സ്ഥലവുകുന്നു.
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.
എന്‍റെ റബ്ബേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
എന്‍റെ റബ്ബേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ.
എന്‍റെ റബ്ബേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.
എന്‍റെ റബ്ബ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം.
എന്‍റെ റബ്ബേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.
എന്‍റെ റബ്ബേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (സന്താനമായി) പ്രദാനം ചെയ്യേണമേ.
എന്‍റെ റബ്ബേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.
ഞങ്ങളുടെ റബ്ബേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിന്നിലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്.
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനിൽ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഈമാനുള്ളവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ.ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാവാരിധിയുമാകുന്നു.
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും.
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുറ്റവനാകുന്നു.
രണ്ടാമതായി: നബിയുടെ (ﷺ) സുന്നത്തിൽ സ്ഥിരപ്പെട്ട പ്രാര്‍ത്ഥനകൾ:
അല്ലാഹുവേ, നരകത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും, ഖബ്റിൻ്റെ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും, ധനത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും പരീക്ഷണത്തിൻ്റെ ദോഷത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
അല്ലാഹുവേ! മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ ഹൃദയം നീ കഴുകേണമേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ ഹൃദയത്തെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കേണമേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകലം സൃഷ്ടിച്ചതു പോലെ എനിക്കും എൻ്റെ പാപങ്ങൾക്കുമിടയിൽ നീ അകലമുണ്ടാക്കേണമേ!
അല്ലാഹുവേ, മടിയിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, പാപത്തിൽ നിന്നും, കടബാധ്യതയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
അല്ലാഹുവേ, ബലഹീനത, അലസത, ഭീരുത്വം, വാർദ്ധക്യം, പിശുക്ക് എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് അഭയം തേടുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ദോഷകരമായ പരീക്ഷണങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.
അല്ലാഹുവേ, പരീക്ഷണങ്ങളുടെ കഷ്ടതയിൽ നിന്നും, ദൗർഭാഗ്യം നേരിടേണ്ടി വരുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും ശത്രുക്കളുടെ ആഹ്ളാദത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
അല്ലാഹുവേ, എൻ്റെ രക്ഷാ കവചമായ ദീനിനെ നീ എനിക്കുവേണ്ടി നന്നാക്കി തീർക്കേണമേ. എൻ്റെ ഉപജീവനോപാധിയായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും എനിക്കു വേണ്ടി നീ നന്നാക്കി തീർക്കേണമേ. എൻ്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എൻ്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ.
അല്ലാഹുവേ! സന്മാർഗവും, സൂക്ഷ്മതയും, ജീവിതവിശുദ്ധിയും, ധന്യതയും നിന്നോട് ഞാൻ ചോദിക്കുന്നു.
അല്ലാഹുവേ, ബലഹീനത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, ഖബ്ർ ശിക്ഷ എന്നിവയിൽ നിന്നെല്ലാം നിന്നോട് ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, എൻ്റെ ആത്മാവിന് നീ തഖ്‌വ നൽകേണമേ, അതിനെ നീ സംസ്കരിക്കേണമേ, നീ തന്നെയാണ് അതിനെ ഏറ്റവും നന്നായി സംസ്കരിക്കുന്നവൻ. നീയാണ് അതിൻ്റെ ഉടമസ്ഥനും രക്ഷാധികാരിയും.
അല്ലാഹുവേ, പ്രയോജനമില്ലാത്ത വിജ്ഞാനത്തിൽ നിന്നും, ഭയമുണ്ടാകാത്ത ഹൃദയത്തിൽ നിന്നും, മതിവരാത്ത മനസ്സിൽ നിന്നും, ഉത്തരം കിട്ടാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
അല്ലാഹുവേ! നീ എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നില നിർത്തുകയും ചെയ്യണമേ!
അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും,സൗഖ്യം നീങ്ങിപ്പോകുകയും,നിൻ്റെ പെട്ടെന്നുള്ള ശിക്ഷാ നടപടിയിൽ നിന്നും, നിൻ്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിൻ്റെ ദോഷത്തിൽ നിന്നും, പ്രവർത്തിക്കാത്തതിൻ്റെ ദോഷത്തിൽ നിന്നും നിന്നോട് കാവലിനെ ചോദിക്കുന്നു.
ഏറ്റവും മഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടേയും ഭൂമിയുടെയും പരിപാവനമായ സിംഹാസനത്തിൻ്റെയും രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല.
അല്ലാഹുവേ, നിൻ്റെ കാരുണ്യമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും എൻ്റെ കാര്യങ്ങൾ എന്നിലേക്ക് തന്നെ നീ ഏൽപ്പിക്കരുതേ.എൻ്റെ മുഴുവൻ വ്യവഹാരങ്ങളും എനിക്ക് നീ ഗുണകരമാക്കേണമേ.നീയല്ലാതെ ആരാധനക്കർഹനില്ല.
അല്ലാഹുവേ, ഞാൻ നിൻ്റെ അടിമയും, നിൻ്റെ അടിമയുടേയും അടിയാത്തിയുടേയും പുത്രനുമാകുന്നു. എൻ്റെ മൂർദ്ധാവ് നിൻ്റെ കയ്യിലാണ്. നിൻ്റെ തീരുമാനമാണ് എന്നിൽ നടപ്പാകുക. നിൻ്റെ വിധി എന്നിൽ നീതി പൂർവ്വകമാണ്. നിനക്കുള്ള മുഴുവൻ നാമങ്ങളും മുൻനിറുത്തി ഞാൻ നിന്നോട് ചോദിക്കുന്നു. അത് നീ സ്വയം നാമകരണം ചെയ്തതാകട്ടെ, നിൻ്റെ സൃഷ്ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതാകട്ടെ, നിൻ്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ചതാകട്ടെ, നിൻ്റെ പക്കലുള്ള അദൃശ്യജ്ഞാനത്തിൽ നീ അജ്ഞാതമാക്കിയതാകട്ടെ, (അവയെല്ലാം മുൻനിറുത്തി നിന്നോട് ഞാൻ ചോദിക്കുന്നു.) പരിശുദ്ധ ഖുർആനിനെ എൻ്റെ ഹൃദയത്തിൻ്റെ വസന്തവും, നെഞ്ചിൻ്റെ പ്രകാശവും, ദുഃഖം നീക്കുന്നതും، മനോവ്യഥകൾ പോക്കുന്നതുമാക്കേണമേ.
അല്ലാഹുവേ! ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ മാറ്റേണമേ!
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിറുത്തേണമേ.
അല്ലാഹുവേ, ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു.
അല്ലാഹുവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലേയും പര്യവസാനം നീ നന്നാക്കിത്തരേണമേ. ദുനിയാവിലെ നിന്ദ്യതയിൽ നിന്നും പരലോക ശിക്ഷയിൽ നിന്നും ഞങ്ങളെ നീ കാത്തീടേണമേ.
എൻ്റെ റബ്ബേ, എനിക്ക് സഹായം നൽകേണമേ, എനിക്കെതിരെ സഹായിക്കരുതേ, എനിക്ക് വിജയം നൽകേണമേ, എനിക്കെതിരെ വിജയം നൽകരുതേ, എനിക്കനുകൂലമായി നീ തന്ത്രം പ്രയോഗിക്കേണമേ, എനിക്കെതിരെ നീ തന്ത്രം പ്രയോഗിക്കരുതേ. എന്നെ നേർമാർഗത്തിലാക്കുകയും നേർമാർഗം എനിക്ക് എളുപ്പമാക്കി തീർക്കുകയും ചെയ്യേണമേ. എന്നോട് അന്യായം പ്രവർത്തിച്ചവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ.
എൻ്റെ റബ്ബേ, എന്നെ നിന്നോട് ഏറ്റവും നന്ദിയുള്ളവനും, ദിക്റ് ചെയ്യുന്നവനും, നിന്നെ ഭയപ്പെടുന്നവനും, അനുസരണയുള്ളവനും, താഴ്മയുള്ളവനും, പശ്ചാതപിക്കുന്നവനും, നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നവനുമാക്കേണമേ.
എൻ്റെ റബ്ബേ, എൻ്റെ തൗബഃ സ്വീകരിക്കുകയും, എൻ്റെ പാപം കഴുകുകയും, എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, എൻ്റെ തെളിവ് ഉറപ്പിക്കുകയും, എൻ്റെ ഹൃദയത്തെ നയിക്കുകയും, എൻ്റെ നാവിനെ നേരെയാക്കുകയും, എൻ്റെ ഹൃദയത്തിലെ വിദ്വേഷത്തെ നീ ഊരിക്കളയുകയും ചെയ്യേണമേ.
അല്ലാഹുവേ, എൻ്റെ കേൾവിയുടേയും, കാഴ്ചയുടേയും, നാവിൻ്റെയും, ഹൃദയത്തിൻ്റെയും, ഇന്ദ്രിയത്തിൻ്റെയും ദോഷങ്ങളിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു" [2] മുഹമ്മദ് അൽമള്ഹരി പറഞ്ഞു: 'എൻ്റെ മനിയ്യ് (ശുക്ലം) എന്നെ കീഴടക്കാതിരിക്കാനും, വ്യഭിചാരത്തിൽ അകപ്പെടാതിരിക്കാനും, നിഷിദ്ധമായവ കാണുന്നതിൽ നിന്നും രക്ഷ ലഭിക്കാനുമുള്ള ദുആ.' ('കൂത് അൽമുഗ്തദി') (ജാമിഅ അൽതിർമിദി 2/860)
അല്ലാഹുവേ, പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. ജുദാം എന്നാൽ കുഷ്ഠരോഗം എന്നറിയപ്പെടുന്ന രോഗമാണ്. അല്ലാഹു (تَعَالَى) നമ്മെ അതിൽ നിന്ന് രക്ഷിക്കട്ടെ. ഇബ്നു റസ്ലാൻ്റെ 'ശർഹ് സുനൻ അബീദാവൂദ്' (7/411)
അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
അല്ലാഹുവേ, നീ ഔദാര്യവാനും, മാപ്പാക്കുന്നവനും, മാപ്പാക്കുന്നത് ഇഷ്ടപ്പെടുന്നവനുമാണല്ലോ. അതിനാൽ നീ എനിക്ക് മാപ്പ് നൽകേണമേ.
അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കാനും തിന്മകൾ വെടിയാനും, പാവപ്പെട്ടവരെ സ്നേഹിക്കാനും എന്നെ നീ അനുഗ്രഹിക്കേണമേ. എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ. ഒരു വിഭാഗത്തെ നീ കുഴപ്പത്തിലാക്കാനുദ്ദേശിക്കുമ്പോൾ കുഴപ്പത്തിലകപ്പെടാതെ എന്നെ നീ മരിപ്പിക്കേണമേ. നിന്നെ സ്നേഹിക്കുവാനും, നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുവാനും, നിൻ്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന കർമങ്ങളെ സ്നേഹിക്കുവാനും എന്നെ നീ അനുഗ്രഹിക്കേണമേ.
അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു.
അല്ലാഹുവേ, നിൻ്റെ നബിയും അടിമയുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിൻ്റെ നബിയും അടിമയുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു.
അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവൃത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും എന്നെ നീ സംരക്ഷിക്കുകയും ചെയ്യേണമേ. നീ വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ.
അല്ലാഹുവേ, ഞാൻ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഇസ്ലാം കൊണ്ട് എന്നെ നീ സുരക്ഷിതമാക്കേണമേ. ശത്രുവിനോ, അസൂയക്കാരനോ എന്നിലൂടെ സന്തോഷിക്കാൻ നീ അവസരം നൽകരുതേ.
അല്ലാഹുവേ! നിൻ്റെ കൈകളിലുള്ള സർവ്വ നന്മകളുടെയും ഖജനാവുകളിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിൻ്റെ കൈകളിൽ ഉള്ള എല്ലാ തിന്മകളുടെയും ഖജനാവുകളിൽ നിന്നുമുള്ള രക്ഷയും നിന്നോട് ഞാൻ തേടുന്നു.
അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ധിക്കരിക്കുന്നതിനുമിടയിൽ മറയിടുന്ന വിധമുള്ള ഭയഭക്തി ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളെ സ്വർഗത്തിലെത്തിക്കും വിധം നിന്നോടുള്ള അനുസരണം ഞങ്ങൾക്ക് നീ നൽകേണമേ. ഐഹീകജീവിതത്തിലെ പരീക്ഷണങ്ങൾ നിസ്സാരമാക്കുന്ന ദൃഢവിശ്വാസം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ.
അല്ലാഹുവേ, ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും ഞങ്ങളുടെ കേൾവിയും കാഴ്ചയും ആരോഗ്യവുമെല്ലാം പ്രയോജനപ്രദമാക്കുകയും, അവയെ ഞങ്ങളുടെ അനന്തരമാക്കുകയും ചെയ്യേണമേ.*[4] ഞങ്ങളുടെ പ്രതികാരം ഞങ്ങളെ അക്രമിച്ചവരോടാക്കേണമേ. ഞങ്ങളോട് ശത്രുത വെച്ചവർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.ഞങ്ങളുടെ ദുരന്തം ദീനിൻ്റെ കാര്യത്തിലാക്കരുതേ. ഐഹിക ജീവിതത്തെ ഞങ്ങളുടെ മുഖ്യ ചിന്തയോ അറിവിൻ്റെ ആകെത്തുകയോ ആക്കരുതേ. ഞങ്ങളോട് കനിവ് കാണിക്കാത്തവർക്ക് ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ. *[4]:അഥവാ: മറ്റെല്ലാ അവയവങ്ങളും ക്ഷയിച്ചാലും മരണം വരേക്കും ഞങ്ങളുടെ കേൾവിയും കാഴ്ചയും ശക്തമായി നിലനിറുത്തണെ. (മഫാതീഹ് ഫീ ഷർഹ് അൽമസാബീഹ് (3/ 248)*
അല്ലാഹുവേ, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൻ്റെ നിസ്സഹായാവസ്ഥയിലേക്ക് മടക്കപ്പെടുന്നതിൽ നിന്നും, ദുൻയാവിലെ പരീക്ഷണത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
അല്ലാഹുവേ! എൻ്റെ തെറ്റുകളും,വിവരക്കേടും, കാര്യങ്ങളിലുള്ള അതിരുകവിയലും, എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ കാര്യങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ, ഗൗരവമുള്ളതും, തമാശയായതും, അബദ്ധത്തിൽ സംഭവിച്ചതും, ബോധപൂർവ്വം ചെയ്തതുമെല്ലാം എനിക്ക് നീ പൊറുത്തു തരേണമേ.
അല്ലാഹുവേ, എൻ്റെ പാപങ്ങൾ പൊറുക്കേണമേ. എന്നോട് കരുണ ചെയ്യേണമേ. എനിക്ക് നേർമാർഗവും സൗഖ്യവും ഉപജീവനവും നൽകേണമേ.
അല്ലാഹുവേ, ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം ചെയ്തിട്ടുണ്ട്. നീയല്ലാതെ തെറ്റുകൾ പൊറുക്കുന്നവനില്ല. അതിനാൽ നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം നൽകി എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ ചെയ്യുകയും ചെയ്യേണമേ. നീ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ.
അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെടുകയും, നിന്നിൽ വിശ്വസിക്കുകയും,നിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിറുത്തി സംവദിക്കുകയും ചെയ്യുന്നു.
അല്ലാഹുവേ, നിൻ്റെ പ്രതാപം മുൻനിറുത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ചു പോകുന്നവരുമാണ്.
അല്ലാഹുവേ, നിൻ്റെ കാരുണ്യം അനിവാര്യമാക്കുന്നതും[5], പാപമോചനം ഉറപ്പാക്കുന്നതും[6], എല്ലാ പാപങ്ങളിൽ നിന്നുമുള്ള സുരക്ഷയും, എല്ലാ പുണ്യങ്ങളുടേയും കൂമ്പാരവും, സ്വർഗവിജയവും, നരകമോചനവും ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. അതായത്. നിൻ്റെ കാരുണ്യത്താൽ എനിക്ക് ലഭിക്കുന്ന പ്രവൃത്തികളും വാക്കുകളും വിശേഷണങ്ങളും. ( *മിഫ്താഹുൽ മിസ്ബാഹ്*) എന്ന ഗ്രന്ഥത്തിലെ വിശദീകരണം (2/304) (العزائم): عزيمة എന്ന പദത്തിൻ്റെ ബഹുവചനം. അതായത് മനുഷ്യൻ ഉദ്ദേശിക്കുന്ന പ്രത്യേക കാര്യം; ഹൃദയത്തിൻ്റെ ഉദ്ദേശവും അതിൽ ഉള്ള ഗൗരവവും. അതായത്, നിൻ്റെ മാപ്പ് ലഭിക്കുന്നതിനുള്ള പ്രത്യേകതകൾ ഞാൻ ചോദിക്കുന്നു. المفتاح في شرح المصابيح (2/ 304)
അല്ലാഹുവേ, എൻ്റെ തെറ്റ് പൊറുക്കുകയും, എൻ്റെ വീട്ടിൽ എനിക്ക് വിശാലത നൽകുകയും, എൻ്റെ ഉപജീവനത്തിൽ അനുഗ്രഹം നിറക്കുകയും ചെയ്യേണമേ.
അല്ലാഹുവേ, നിൻ്റെ ഔദാര്യവും കാരുണ്യവും ഞാൻ ചോദിക്കുന്നു. നീ മാത്രമാണല്ലോ അത് ഉടമപ്പെടുത്തുന്നത്.
അല്ലാഹുവേ, ഉയരങ്ങളിൽ നിന്ന് താഴെ വീഴുന്നതിൽ നിന്നും,തകർന്നു വീഴുന്നതിനടിയിൽ പെടുന്നതിൽ നിന്നും, വെള്ളത്തിൽ മുങ്ങിത്താഴുന്നതിൽ നിന്നും,അഗ്നിബാധയേൽക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. മരണവേളയിൽ പിശാച് എന്നെ അവതാളത്തിലാക്കുന്നതിൽ നിന്നും,(യുദ്ധത്തിൽ) നിൻ്റെ മാർഗത്തിൽ നിന്ന് പിന്തിരിഞ്ഞോടി മരിക്കുന്നതിൽ നിന്നും, വിഷജന്തുക്കളുടെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും നിന്നോട് അഭയം തേടുന്നു.
അല്ലാഹുവേ, പട്ടിണിയിൽ നിന്നും നിന്നോട് രക്ഷ ചോദിക്കുന്നു, തീർച്ചയായും അത് ദുരവസ്ഥയാണ്. വഞ്ചനയിൽ നിന്നും നിന്നോട് രക്ഷചോദിക്കുന്നു, തീർച്ചയായും അത് മോശമായ ഉള്ളുകള്ളിയാണ്.
അല്ലാഹുവേ, അശക്തി, ഉദാസീനത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അപര്യാപ്തത, നിന്ദ്യത, പതിത്വം തുടങ്ങിയവയിൽ നിന്നെല്ലാം നിന്നോട് രക്ഷതേടുന്നു. അതുപോലെ ദാരിദ്ര്യം, അവിശ്വാസം, അധർമ്മം, കലഹം, കാപട്യം, പ്രശസ്തിക്കു വേണ്ടി പ്രവർത്തിക്കൽ, ലോകമാന്യം, മുതലായവയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. അന്ധത, ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, പാണ്ട് തുടങ്ങി എല്ലാ ദുഷിച്ച രോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ കാവലിനെ ചോദിക്കുന്നു. അൽഈല: ദാരിദ്ര്യം. (അൽമുഅല്ലിം ബിഫവായിദ് മുസ്ലിം (1/279)
അല്ലാഹുവേ, ദാരിദ്ര്യം, മാന്ദ്യം, നിന്ദ്യത മുതലായവയിൽ നിന്നും നിന്നോട് ഞാൻ അഭയം ചോദിക്കുന്നു. അതുപോലെ ഞാൻ അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും നിന്നോട് രക്ഷതേടുന്നു.
അല്ലാഹുവേ, സ്ഥിരമായി താമസിക്കുന്ന ഭവനത്തിൽ ചീത്ത അയൽവാസി ഉണ്ടാകുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. താൽകാലിക അയൽവാസി മാറാനുള്ളതാണല്ലോ.
അല്ലാഹുവേ, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, മതിവരാത്ത മനസ്സിൽ നിന്നും, ഉത്തരംകിട്ടാത്ത പ്രാർത്ഥനയിൽ നിന്നും, പ്രയോജനമില്ലാത്ത അറിവിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.ഈ നാല് കാര്യങ്ങളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, ചീത്ത രാവ്, ചീത്ത പകൽ, ചീത്ത സമയം, ചീത്ത കൂട്ടുകാരൻ, നിത്യവാസ ഭവനത്തിലെ ചീത്ത അയൽവാസി എന്നിവയിൽ നിന്നെല്ലാം നിന്നോട് ഞാൻ രക്ഷ തേടുന്നു.
അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു. നരകത്തിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു.
അല്ലാഹുവേ, എനിക്ക് ദീനിൽ അവഗാഹം നൽകേണമേ.
അല്ലാഹുവേ, ഞാൻ അറിഞ്ഞു കൊണ്ട് നിന്നിൽ പങ്കു ചേർക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. അറിയാതെ സംഭവിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ പൊറുക്കൽ തേടുന്നു.
അല്ലാഹുവേ, നീ എനിക്ക് നൽകിയ വിജ്ഞാനത്തിൽ എനിക്ക് പ്രയോജനം തരേണമേ. പ്രയോജനകരമായ വിജ്ഞാനം എനിക്ക് നീ നൽകേണമേ. എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ.
അല്ലാഹുവേ, ഉപകാരപ്രദമായ അറിവും, വിശിഷ്ടമായ ഉപജീവനവും, സ്വീകാര്യമായ കർമവും ഞാൻ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, നീ ഏകനും, ഒരുവനും, സ്വയം പര്യാപ്തനും, ജനകനോ ജനയിതാവോ അല്ലാത്താവനും,നിനക്ക് തുല്യമായി ആരും തന്നെ ഇല്ലാത്തവനുമാണ്. എൻ്റെ പാപങ്ങൾ പൊറുത്തുതരേണമേ എന്ന് നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു. നീ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ.
അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും, നീയല്ലാതെ ആരാധനക്കർഹനില്ല, നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്, ഏറ്റവും ഔദാര്യവാനുമാണ്. ആകാശ ഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനേ! ഏറ്റവും മഹത്വമുള്ളവനും ആദരവുകളുള്ളവനുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനുമായവനേ! നിന്നോട് ഞാൻ സ്വർഗം ചോദിക്കുകയും നരകത്തിൽ നിന്നും കാവൽ തേടുകയും ചെയ്യുന്നു.
അല്ലാഹുവേ, നീയല്ലാതെ ആരാധനക്കർഹനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, നീ ഏകനും സ്വയംപര്യാപ്തനും ജനിക്കുകയോ ജന്മം നൽകുകയോ ചെയ്തിട്ടില്ലാത്തവനും,നിനക്ക് തുല്യമായി ആരും തന്നെ ഇല്ലാത്തവനുമാണ്. ഇത് മുൻനിറുത്തി നിന്നോട് ഞാൻ ചോദിക്കുന്നു.
എൻ്റെ റബ്ബേ, നീ എനിക്ക് പൊറുത്തു തരികയും എൻ്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പശ്ചാതാപം ഏറെ സ്വീകരിക്കുന്നവനും, ഏറെ പൊറുക്കുന്നവനുമാണല്ലോ.
അല്ലാഹുവേ, നിൻ്റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിൻ്റെ ശക്തിയും മുൻനിറുത്തി ഞാനിതാ ചോദിക്കുന്നു.എനിക്ക് ഉത്തമം ജീവിതമാണെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ.എനിക്ക് മരണമാണ് ഉത്തമമെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ.
അല്ലാഹുവേ, രഹസ്യത്തിലും പരസ്യത്തിലും നിന്നെ ഭയപ്പെടുവാനും, തൃപ്തിയിലും കോപത്തിലും സത്യം പറയാനും, ക്ഷാമത്തിലും സുഭിക്ഷതയിലും മിതത്വം പാലിക്കാനുമുള്ള തൗഫീഖ് ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, തീർന്നു പോകാത്ത സുഖങ്ങളും, അറ്റുപോകാത്ത കൺകുളിർമയും, കഴിഞ്ഞുപോയ വിധിയിലുള്ള സംതൃപ്തിയും, മരണാനന്തരം ജീവിത വിജയവും, നിൻ്റെ തിരുമുഖം ദർശിക്കുന്നതിലുള്ള ആനന്ദവും, ക്ലേശപൂർണമായ പ്രയാസമോ വഴിപിഴപ്പിക്കുന്ന പരീക്ഷണങ്ങളോ കൂടാതെ നിന്നെ കണ്ടുമുട്ടാനുള്ള അഭിലാഷവും നിന്നോട് ഞാൻ ചോദിക്കുന്നു.
അല്ലാഹുവേ, ഈമാനിൻ്റെ അലങ്കാരത്തോടെ ഞങ്ങളെ നീ അലങ്കരിക്കേണമേ. ഞങ്ങളെ സന്മാർഗത്തിൻ്റെ വഴികാട്ടികളും സന്മാർഗത്തിൽ നയിക്കപ്പെടുന്നവരുമാക്കേണമേ.
അല്ലാഹുവേ, നിന്നോടുള്ള സ്നേഹവും, സ്നേഹിക്കുന്നത് നിൻ്റെയടുത്ത് ഉപകരിക്കുന്നവരോടുള്ള സ്നേഹവും എനിക്ക് നീ പ്രദാനം ചെയ്യേണമേ.
അല്ലാഹുവേ, ഞാൻ ഇഷ്ടപ്പെടുന്നതായി നീ നൽകിയതെല്ലാം നിൻ്റെ ഇഷ്ടത്തിന് വിനിയോഗിക്കാനുള്ള ശക്തിയാക്കിത്തരേണമേ!
അല്ലാഹുവേ, ഞാൻ ഇഷ്ടപ്പെടുന്നത് നീ തടഞ്ഞത് നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നിർവഹിക്കാനുള്ള അവസരമാക്കേണമേ.
അല്ലാഹുവേ, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, ആയുസ്സിൻ്റെ (ദൈർഘ്യം കൊണ്ടുണ്ടാകുന്ന) ദുരവസ്ഥയിൽ നിന്നും, ഹൃദയത്തിൻ്റെ കുഴപ്പങ്ങളിൽ നിന്നും, ഖബ്റിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
ജിബ്രീലിൻ്റെയും മീകാഈലിൻ്റെയും ഇസ്റാഫീലിൻ്റെയും റബ്ബായ അല്ലാഹുവേ, നരകത്തിൻ്റെ ചൂടിൽ നിന്നും ഖബ്റിൻ്റെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, എനിക്ക് നേർവഴി തോന്നിപ്പിക്കുകയും എൻ്റെ മനസ്സിൻ്റെ തിന്മയിൽ നിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യേണമേ.
അല്ലാഹുവേ, ഉപകാരപ്പെടുന്ന വിജ്ഞാനം ഞാൻ നിന്നോട് ചോദിക്കുന്നു. ഉപകാരപ്പെടാത്ത വിജ്ഞാനത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.
അല്ലാഹുവേ, ഏഴ് ആകാശങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിൻ്റെയും റബ്ബേ, ഞങ്ങളുടേയും സർവ്വ ചരാചരങ്ങളുടെയും റബ്ബേ, ധാന്യവും വിത്തും മുളപ്പിക്കുന്നവനേ[8], തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, നീ മൂർദ്ദാവിനു പിടിച്ചിട്ടുള്ള (നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന) സർവ്വ വസ്തുക്കളുടേയും ദോഷത്തിൽ നിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, നീയാണ് ആദിമൻ, നിനക്കു മുമ്പായി യാതൊന്നുമില്ല; നീയാണ് അന്തിമൻ, നിനക്ക് ശേഷം യാതൊന്നുമില്ല; നീയാണ് മുകളിലുള്ളവൻ, നിനക്കു മീതെ യാതൊന്നുമില്ല; നീയാണ് അടുത്തുള്ളവൻ, നിന്നെക്കാൾ അടുത്ത് യാതൊന്നുമില്ല; ഞങ്ങളുടെ കടങ്ങൾ നീ തീർക്കുകയും ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് ധന്യത നൽകുകയും ചെയ്യേണമേ. [8] അഥവാ:ധാന്യത്തിൻ്റെ വിത്ത് പൊട്ടിച്ച് അതിൽ നിന്ന് കതിര് പുറപ്പെടുവിക്കുന്നു, ഈത്തപ്പഴ കുരുവിൽ നിന്നാണ് ഈത്തപ്പന ഉണ്ടാകുന്നത്.المفهم لما أشكل من تلخيص كتاب مسلم(41/7)
അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ നീ ഇണക്കമുണ്ടാക്കേണമേ, ഞങ്ങൾ തമ്മിലുള്ള ബന്ധം നീ നന്നാക്കേണമേ, സമാധാനത്തിൻ്റെ മാർഗത്തിൽ ഞങ്ങളെ നീ നയിക്കുകയും അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് രക്ഷിക്കുകയും ചെയ്യേണമേ, പ്രത്യക്ഷവും പരോക്ഷവുമായ മ്ലേഛതകളിൽ നിന്നും കലഹങ്ങളിൽ നിന്നും ഞങ്ങളെ നീ അകറ്റേണമേ, ഞങ്ങളുടെ കണ്ണുകളിലും കാതുകളിലും ഹൃദയങ്ങളിലും ഇണകളിലും സന്താനങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ, ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കേണമേ, തീർച്ചയായും നീ ഏറെ പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണല്ലോ.നീ ഞങ്ങളെ നിൻ്റെ അനുഗ്രഹങ്ങളെ സ്വീകരിക്കുന്നവരും അതിൻ്റെ പേരിൽ നിന്നെ പ്രശംസിക്കുന്നവരും നന്ദി കാണിക്കുന്നവരുമാക്കേണമേ. അവ ഞങ്ങൾക്ക് നീ പൂർത്തിയാക്കി നൽകേണമേ.
അല്ലാഹുവേ, ഏറ്റവും നല്ല അപേക്ഷയും, ഏറ്റവും നല്ല പ്രാർത്ഥനയും, ഏറ്റവും നല്ല വിജയവും, ഏറ്റവും നല്ല പ്രവർത്തനവും, ഏറ്റവും നല്ല പ്രതിഫലവും, ഏറ്റവും നല്ല ജീവിതവും, ഏറ്റവും നല്ല മരണവും നിന്നോട് ഞാൻ തേടുന്നു. എനിക്കു നീ സ്ഥൈര്യം നൽകേണമേ. എൻ്റെ തുലാസുകൾ നന്മകളാൽ കനം കൂട്ടേണമേ, എൻ്റെ വിശ്വാസം യാഥാർത്ഥ്യമാക്കേണമേ, എൻ്റെ പദവികൾ ഉയർത്തേണമേ, എൻ്റെ നിസ്കാരം സ്വീകരിക്കേണമേ, എൻ്റെ പാപങ്ങൾ പൊറുക്കേണമേ, സ്വർഗത്തിൽ ഉന്നതമായ പദവികൾ ഞാൻ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, നന്മയുടെ തുടക്കവും, പര്യവസാനവും, സമാഹാരവും, അതിൻ്റെ ആദ്യവും, ബാഹ്യവും, ആന്തരികവും, സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു.
അല്ലാഹുവേ, ഞാൻ കൊണ്ടുവരുന്നതിലേറ്റവും ഉത്തമമായതും, അനുഷ്ഠിക്കുന്നതിലേറ്റവും ഉത്തമമായതും, പ്രത്യക്ഷമായതിലേറ്റവും ഉത്തമമായതും, പരോക്ഷമായതിലേറ്റവും ഉത്തമമായതും, സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു.
അല്ലാഹുവേ, എൻ്റെ കീർത്തി നീ ഉയർത്തേണമേ, എൻ്റെ പാപങ്ങൾ ഇല്ലാതാക്കേണമേ, എൻ്റെ കാര്യങ്ങൾ നന്നാക്കി തീർക്കുകയും, എൻ്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും, ഗുഹ്യസ്ഥാനത്തെ നിഷിദ്ധങ്ങളിൽ നിന്ന് സംരക്ഷിക്കുകയും, എൻ്റെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും, എൻ്റെ പാപങ്ങൾ പൊറുക്കുകയും ചെയ്യേണമേ, സ്വർഗത്തിലെ ഉന്നതമായ പദവികളും നിന്നോട് ഞാൻ തേടുന്നു.
അല്ലാഹുവേ, എൻ്റെ മനസ്സിലും, എൻ്റെ കാതിലും, എൻ്റെ കണ്ണിലും, എൻ്റെ ആത്മാവിലും, എൻ്റെ രൂപത്തിലും, എൻ്റെ സ്വഭാവത്തിലും, എൻ്റെ കുടുംബത്തിലും, എന്റെ ജീവിതത്തിലും, എന്റെ മരണത്തിലും, എന്റെ കർമത്തിലുമെല്ലാം നീ അനുഗ്രഹം നൽകേണമേ. എൻ്റെ സൽ പ്രവർത്തനങ്ങൾ നീ സ്വീകരിക്കേണമേ, സ്വർഗത്തിലെ ഉന്നതമായ പദവികൾ ഞാൻ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, മോശം സ്വഭാവങ്ങളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും, രോഗങ്ങളിൽ നിന്നും എന്നെ നീ അകറ്റേണമേ.
അല്ലാഹുവേ, നീ നൽകിയ വിഭവങ്ങൾ കൊണ്ട് എന്നെ സംപ്രീതനാക്കുകയും അതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. എന്നിൽ നിന്നും മറഞ്ഞു പോയതിനെല്ലാം ഏറ്റവും ഉത്തമമായത് നീ എനിക്ക് പകരം നൽകേണമേ.
അല്ലാഹുവേ, എൻ്റെ വിചാരണ ഏറ്റവും ലഘുവായ വിചാരണയാക്കേണമേ.
അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും, നിനക്ക് നന്ദി ചെയ്യുവാനും നല്ല നിലയിൽ നിന്നെ ഇബാദത്ത് ചെയ്യുവാനും എന്നെ നീ സഹായിക്കേണമേ.
അല്ലാഹുവേ, പിന്തിരിയാത്ത ഈമാനും തീർന്നുപോകാത്ത അനുഗ്രഹവും നിത്യസ്വർഗത്തിൻ്റെ അത്യുന്നതിയിൽ മുഹമ്മദ് നബിയോടൊപ്പമുള്ള (ﷺ) സഹവാസവും ഞാൻ നിന്നോട് തേടുന്നു.
അല്ലാഹുവേ, എൻ്റെ മനസ്സിൻ്റെ തിന്മയിൽ നിന്ന് എന്നെ കാത്തീടണമേ, എൻ്റെ കാര്യത്തിൽ ഏറ്റവും ശരിയായത് എനിക്ക് നീ ഉറപ്പിക്കേണമേ. അല്ലാഹുവേ, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും എൻ്റെ അബദ്ധവും ഞാൻ ബോധപൂർവ്വം ചെയ്തതും അറിയാതെ ചെയ്തതും നീ പൊറുത്തു തരേണമേ.
അല്ലാഹുവേ, കടം കൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, എനിക്ക് പൊറുത്തു തരേണമേ, എന്നെ സന്മാർഗത്തിൽ നയിക്കേണമേ, എനിക്ക് ഉപജീവനം തരേണമേ, എനിക്ക് സൗഖ്യം തരേണമേ, അന്ത്യനാളിലെ വിചാരണക്ക് വേണ്ടിയുള്ള നിൽപ്പിൻ്റെ ഞെരുക്കത്തിൽ നിന്നും അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, എൻ്റെ കേൾവികൊണ്ടും കാഴ്ചകൊണ്ടും എനിക്ക് പ്രയോജനമേകേണമേ. എന്നിൽ നിന്നും നീ അവയെ അനന്തരമാക്കേണമേ. എന്നെ അക്രമിക്കുന്നവന്നെതിരെ എന്നെ സഹായിക്കുകയും അവനിൽ നിന്നും എനിക്കുവേണ്ടി പ്രതികാരമെടുക്കുകയും ചെയ്യേണമേ.
അല്ലാഹുവേ, പരിശുദ്ധമായ ജീവിതവും സമാധാനത്തോടെയുള്ള മരണവും നിന്ദ്യതയോ അവഹേളനമോ കൂടാത്ത മടക്കവും നിന്നോട് ഞാൻ തേടുന്നു.
അല്ലാഹുവേ, എൻ്റെ സൃഷ്ടിപ്പ് ഭംഗിയാക്കിയതുപോലെ എൻ്റെ സ്വഭാവവും മനോഹരമാക്കേണമേ.
അല്ലാഹുവേ, ഈമാനുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തു കൊടുക്കേണമേ.
അല്ലാഹുവേ, എനിക്ക് സ്ഥൈര്യം നൽകേണമേ. എന്നെ സൻമാർഗത്തിൽ നയിക്കുന്നവനും നയിക്കപ്പെടുന്നവനുമാക്കേണമേ.
അല്ലാഹുവേ, എനിക്ക് ജ്ഞാനം നൽകേണമേ. ആർക്കാണോ ജ്ഞാനം ലഭിക്കുന്നത് അയാൾക്ക് ധാരാളം നന്മകൾ ലഭിക്കുന്നു.
അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ, നമ്മുടെ റസൂലായ മുഹമ്മദ് നബിക്ക് മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ!