7 : 46
وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ
ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്.
Explanation & meanings · 2
- സ്വര്‍ഗാവകാശികള്‍ക്കും നരകാവകാശികള്‍ക്കുമിടയില്‍ ഒരു തടസ്സം അല്ലെങ്കില്‍ മറ എന്നോണം വര്‍ത്തിക്കുന്ന ഒരു സ്ഥലം ഉണ്ടായിരിക്കുമെന്നും, അതിൻ്റെ ഉയര്‍ന്ന ഭാഗങ്ങളാണ് അഅ്‌റാഫ് എന്നുമാണ് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. സ്വര്‍ഗം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരും, ഇതുവരെ സ്വര്‍ഗാവകാശികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്തവരുമായ കുറേപ്പേരായിരിക്കും അഅ്‌റാഫില്‍ (ഉന്നതസ്ഥലങ്ങളില്‍) ഉള്ളവര്‍.
- സ്വര്‍ഗാവകാശികളെയും നരകാവകാശികളെയും 'അഅ്‌റാഫി'ല്‍ ഉള്ളവര്‍ തിരിച്ചറിയുമെന്നര്‍ഥം.