12 : 68
وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
അവരുടെ പിതാവ് അവരോട് കല്‍പിച്ചവിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
Explanation & meanings · 1
- മനുഷ്യര്‍ എന്തൊക്കെ മുന്‍കരുതലെടുത്താലും അല്ലാഹു വിധിച്ചതൊക്കെ സംഭവിക്കുക തന്നെചെയ്യും. എന്നാല്‍ മനുഷ്യരുടെ കഴിവില്‍പ്പെട്ട ശ്രദ്ധയും ജാഗ്രതയും അവര്‍ പുലര്‍ത്തുക തന്നെ വേണം. അവരുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അവര്‍ ഉത്തരവാദിത്വം വഹിക്കുകയും വേണം. മക്കളെ ഈജിപ്തിലേക്ക് അയക്കുന്ന സമയത്ത് യഅ്ഖൂബ് നബി(عليه السلام) മക്കളോട് വ്യത്യസ്ത കവാടങ്ങളിലൂടെ കടക്കാന്‍ നിര്‍ദ്ദേശിച്ചത്, അവർക്ക് കണ്ണേറ് ബാധിക്കാതിരിക്കാൻ വേണ്ടിയായിരുന്നുവെന്ന് തഫ്‌സീറുകളിൽ കാണാം.