Skip to content
النِّسَاء /

ആയത്ത് 11

4 : 11
النِّسَاء ആയത്തുകൾ 176
4 : 11

يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

Explanation & meanings · 3
  1. രണ്ട് പെണ്‍കുട്ടികളാണെങ്കിലും മൂന്നില്‍ രണ്ടുഭാഗം തന്നെയാണ് വിഹിതം. നബി(ﷺ) സഅ്ദുബ്‌നു റബീഇന്‍റെ രണ്ടു മക്കള്‍ക്ക് അപ്രകാരം നല്‍കാന്‍ വിധിച്ചിട്ടുണ്ട്.
  2. ബാക്കി വരുന്ന ഭാഗം (മൂന്നില്‍ രണ്ട്) പിതാവിനും.
  3. മരിച്ചയാളുടെ ആണ്‍മക്കളോ പിതാവോ ഇല്ലാതെ വരുമ്പോള്‍ മാത്രമേ സഹോദരന്‍ (അഥവാ സഹോദരന്‍മാര്‍) അവകാശിയാവുകയുള്ളൂ. മാതാവും ഒന്നിലേറെ സഹോദരന്മാരും മാത്രമുള്ള സന്ദര്‍ഭത്തില്‍ ആറിലൊന്ന് കഴിച്ച് ബാക്കി മുഴുവന്‍ സഹോദരന്മാര്‍ക്കായിരിക്കും. ഒരു സഹോദരനൂം മാതാവും മാത്രമാണ് അവകാശികളെങ്കില്‍ മാതാവിന് മൂന്നിലൊന്നും സഹോദരന് മൂന്നില്‍ രണ്ടുമായിരിക്കും. മാതാവും സഹോദരിമാരും മാത്രം അവകാശികളായി വന്നാലും മാതാവിന് ആറിലൊന്ന് തന്നെയാണ്. മാതാവും പിതാവും സഹോദരങ്ങളും ഉള്ള സാഹചര്യത്തില്‍ മാതാവിനുള്ള ആറിലൊന്ന് കഴിച്ച് ബാക്കി (ആറില്‍ അഞ്ചുഭാഗം) പിതാവിന് അവകാശപ്പെട്ടതാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.