19 : 47
قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا
അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
Explanation & meanings · 1
- പിതാവിന് മനഃപരിവര്‍ത്തനമുണ്ടായിക്കാണാനുള്ള ആശകൊണ്ടാണ് അദ്ദേഹം അപ്രകാരം വാഗ്ദാനം ചെയ്തത്. പക്ഷേ പിതാവ് അല്ലാഹുവിൻ്റെ ശത്രുവാണെന്ന് ബോധ്യമായപ്പോൾ അയാൾക്കുവേണ്ടിയുള്ള പാപമോചനപ്രാർത്ഥന ഇബ്‌റാഹീം (عليه السلام) ഉപേക്ഷിച്ചു. (വി.ഖു. 9:114)